LogoLoginKerala

കൊഹ്ലിയുടെ സെഞ്ച്വറിയില്‍ ബാംഗ്ലൂരിന് അനായാസ ജയം

 
virat kohli

ഹൈദരാബാദ്- ഹെന്റിച്ച് ക്ലാസന്റെയും വിരാട് കൊഹ്്‌ലിയുിടെയും സെഞ്ച്വറികള്‍ പിറന്ന ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തോല്പിച്ച് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്. വിരാട് കൊഹ്ലി ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടിന്റെ മിന്നുന്ന പ്രകടനമാണ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലെത്തിച്ചത്.

ഹെന്റിച്ച് ക്ലാസന്റെ സെഞ്ചുറിയുടെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ട്ടപ്പെടുത്തി സണ്‍ റൈസേഴ്സ് 186 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗളൂര്‍ 19.2 ഓവറില്‍ ലക്ഷ്യം കണ്ടു.  63 ബോളില്‍ 4 സിക്സറും 12 ഫോറുമടക്കം വിരാട് കൊഹ്്‌ലി 100 റണ്‍സ് നേടിയപ്പോള്‍ 47 പന്തില്‍ 2 സിക്സറും 7 ഫോറുമായി ഫാഫ് ഡുപ്ലസിസ്  71 റണ്‍സ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിച്ച് ക്ലാസന്റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 51 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 29 റണ്‍സുമായി ഹാരി ബ്രൂക്ക് പുറത്താവാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 4.3 ഓവറില്‍ 28 റണ്‍സിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്‌സിന് നഷ്ടമായി. മൈക്കല്‍ ബ്രേസ്വെല്ലാണ് ഇരു വിക്കറ്റുകളും വീഴ്ത്തിയത്. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെയും(14 പന്തില്‍ 11), മൂന്നാം ബോളില്‍ രാഹുല്‍ ത്രിപാഠിയേയും(12 പന്തില്‍) ബ്രേസ്വെല്‍ പുറത്താക്കുകയായിരുന്നു. എങ്കിലും പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നഷ്ടമില്ലാതെ 49-2 എന്ന നിലയിലെത്തി ടീം. നായകന്‍ ഏയ്ഡന്‍ മാര്‍ക്രാമിനെ സാക്ഷിയാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ തകര്‍ത്തടിച്ചു.

രണ്ട് വിക്കറ്റ് വീണിട്ടും പതറാതെ കളിച്ച ക്ലാസന്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയതോടെ 12-ാം ഓവറില്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് 100 തൊട്ടു. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച മാര്‍ക്രമിനെ(20 പന്തില്‍ 18) ബൗള്‍ഡാക്കി ഷഹ്ബാസ് അഹമ്മദാണ് 76 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചത്.

വിജയത്തോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് വീണ്ടും ആയുസ് നീട്ടി കിട്ടി. മുംബൈ ഇന്ത്യന്‍സിനെ താഴെയാക്കി 14 പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്തെത്തി. തോല്‍വിയുടെ സണ്‍ റിസേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണുള്ളത്.