കടൽ വൃത്തിയാക്കുന്ന റോബോട്ട് മത്സ്യങ്ങളെ നിർമ്മിച്ച് ചെെന
ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയാനുമാണ് റോബോട്ടുകളിലൂടെ ചെെനയുടെ ലക്ഷ്യം വെക്കുന്നത്
ബെയ്ജിങ് : കടൽ വൃത്തിയാക്കുന്ന റോബോട്ട് മത്സ്യങ്ങളെ നിർമ്മിച്ച് ചെെന. മൈക്രോപ്ലാസ്റ്റിക്ക് തിന്നാണ് ഇവ കടൽ വൃത്തിയാക്കുക. സിഷുവാൻ സർവകലാശാലയിലെ ശാസ്ത്രഞ്ജരാണ് റോബോട്ടുകളെ നിർമ്മിച്ചത്. ഇവ കടലിനെ പ്ലാസ്റ്റിക്ക് മുക്തമാക്കുമെന്നാണ് ചെെനീസ് ഗവണ്മെന്റ് പറയുന്നത്. 30 വ്യത്യസ്ത ഡിസൈനുകളിലായി 40 – ഓളം റോബോട്ടുകളെയാണ് ചൈന വികസിപ്പിച്ചിരിക്കുന്നത്.
1.3 സെന്റിമീറ്റർ നീളമുള്ള ,കനംകുറഞ്ഞ രീതിയിലുള്ള ഇവയെ ഉപയോഗിച്ച് ആഴത്തിൽ സഞ്ചരിച്ച് മൈക്രോപ്ലാസ്റ്റിക് ശേഖരിക്കാനും സമുദ്ര മലിനീകരണത്തെ തടയാനുമാണ് റോബോട്ടുകളിലൂടെ ചെെനയുടെ ലക്ഷ്യം വെക്കുന്നത്. റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റ് ഉപയോഗിച്ച് ഇവക്ക് മത്സ്യങ്ങളെ പോലെ നീന്താനും ചിറകുകൾ അടിക്കാനും സാധിക്കും.
പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ ഏതെങ്കിലും മീനുകൾ റോബോട്ടിനെ വിഴുങ്ങിയാലും എളുപ്പത്തിൽ ഇവയെ ദഹിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. റോബോട്ട് മത്സ്യങ്ങൾക്ക് മാലിന്യങ്ങളെ ആഗീകരണം ചെയ്യാനുള്ള ശേഷിയുണ്ട്. ഇവക്ക് എന്ത് കേടുപാടുകൾ സംഭവിച്ചാലും സ്വയം ശരിയാക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.