ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് സബ് ഇൻസ്പെക്ടർ ബാബു മാത്യു അറസ്റ്റില്‍. മുളംതുരുത്തി സ്റ്റേഷനില്‍ അഡീഷണല്എസ്ഐആയിരിക്കുന്ന ബാബു മാത്യു ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
കൊച്ചി ഡിസിപിക്ക് നല്കിയ പരാതിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുന്‍പാണ് എസ്ഐക്കെതിരെ മുളന്തുരുത്തി പോലീസ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ എസ്ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
എന്നാല്‍, ജാമ്യം ലഭിച്ചില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്പില് യുവതി മൊഴി നല്‍കിയിരുന്നു. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് സ്റ്റേഷനിലെത്തി പണമടയ്ക്കാമെന്ന് യുവതി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവതിയുമായിഇയാൾ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പതിവായി വീട്ടിലെത്താന്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി നല്കിയ പരാതിയില്‍ പറയുന്നു.