LogoLoginKerala

സ്മാർട്ട് സിറ്റി ഭൂമി മറിച്ചു വിൽക്കാൻ മുഖ്യമന്ത്രിയും ശിവശങ്കറും തീരുമാനിച്ചു; കെ. സുരേന്ദ്രൻ

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട 30 ഏക്കർ മറിച്ചു വിൽക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ചേർന്ന് തീരുമാനിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൈമാറ്റവുമായി ബന്ധപ്പെട്ട് ശതകോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സർക്കാർ നടത്തുന്നത്. പിണറായി സർക്കാർ അവസാന വർഷത്തിൽ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാർട്ട് സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രൻ ആരോപിച്ചു. Also Read: രഹ്ന ഫാത്തിമയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ശിവശങ്കർ ഉൾപ്പെടുന്ന കമ്മിറ്റി …
 

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട 30 ഏക്കർ മറിച്ചു വിൽക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ചേർന്ന് തീരുമാനിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൈമാറ്റവുമായി ബന്ധപ്പെട്ട് ശതകോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സർക്കാർ നടത്തുന്നത്. പിണറായി സർക്കാർ അവസാന വർഷത്തിൽ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാർട്ട് സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രൻ ആരോപിച്ചു.

Also Read: രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ശിവശങ്കർ ഉൾപ്പെടുന്ന കമ്മിറ്റി സ്മാർട്ട് സിറ്റിയുടെ ആകെയുള്ള 246 ഏക്കർ ഭൂമിയുടെ 12 ശതമാനം വിൽക്കാനാണ് തീരുമാനിച്ചത്. ഓഡിറ്റിങ്ങിന് നിശ്ചയിച്ചത് കെപിഎംജി എന്ന വിവാദ കൺസൽട്ടൻസി കമ്പനിയെയാണ്. കരാർ ക്ഷണിക്കാതെ സുതാര്യതയോ മാനദണ്ഡങ്ങളോ ഇല്ലാതെ 30 ഏക്കറോളം ഭൂമിയാണ് മുഖ്യമന്ത്രിക്കു താൽപ്പര്യമുള്ള സ്വകാര്യ വ്യക്തിക്ക് കൈമാറിയത്.

Also Read: സുശാന്തിന്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ഇന്ന് പ്രേക്ഷകരിലേക്ക്

വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ 90,000 യുവാക്കൾക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞാണ് സ്മാർട്ട് സിറ്റിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത്. ഇപ്പോൾ നാലായിരത്തിൽ താഴെ ജീവനക്കാർ മാത്രമാണ് സ്മാർട്സിറ്റിയിലുള്ളത്. കാക്കനാട്ട് ഓരോ സെന്റിനും കോടിക്കണക്കിനു രൂപ വിലയുള്ള ഭൂമി സെന്റിന് ഒരു രൂപ നിരക്കിലാണ് അന്നു വിട്ടുകൊടുത്തത്.

Also Read: എം ശിവശങ്കറിന് എൻഐഎ ഓഫീസിൽ ഹാജരാകാൻ നോട്ടിസ്

മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന പരിപാടിക്ക് വിദേശത്തുനിന്ന് ആളുകള്‍ വന്നതുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്കും സംഘത്തിനും ബന്ധമുണ്ട്. ആ പരിപാടിയുടെ നടത്തിപ്പുമായി സ്വര്‍ണക്കടത്ത് സംഘത്തിനുള്ള ബന്ധം സുവ്യക്തമാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭൂമി റിയല്‍ എസ്റ്റേറ്റ് വഴി വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വപ്‌നയും സംഘവുമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Also Read: സ്വര്‍ണ്ണക്കടത്ത്; തീവ്ര നിലപാടുള്ള സംഘടനകള്‍ നിരീക്ഷണത്തില്‍

ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകൾ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമാണ്. സെക്രട്ടേറിയറ്റിലോ പരിസരത്തോ അപ്പറഞ്ഞ ദിവസങ്ങളിൽ അങ്ങനെയൊരു ഇടിയും മിന്നലുമുണ്ടായിട്ടില്ല. കേടായ സിസിടിവി നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നൽകിയത്.

Also Read: സ്വർണക്കടത്ത് കേസ്; നിർമ്മാതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷണം വേണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിലും സ്വപ്ന സുരേഷും കള്ളക്കടത്ത് സംഘവും സന്ദർശിച്ചിട്ടുണ്ട്. അതു മറച്ചുവയ്ക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മെയ് മാസത്തില്‍ അങ്ങനെയൊരു ഇടിമിന്നലുണ്ടായിട്ടില്ല. ഒരു കേടുപാടും സംഭവിച്ചിട്ടില്ല. 13ന് ഒരു കുറിപ്പ് ബോധപൂര്‍വ്വം പുറത്തുവിട്ടു. തിരുവനന്തപുരം നഗരം ലോക്ഡൗണിൽ അടച്ചിട്ട ജൂലൈ അഞ്ച് ആറ് ഏഴ് തീയതികളിൽ സെക്രട്ടേറിയറ്റിൽ എന്താണു നടന്നതെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാവണം. ആ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ പരിശോധിക്കാൻ ആരാണ് പോയതെന്ന് തുറന്നുപറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: സ്വർണക്കടത്ത്; സ്വപ്‌ന, സരിത്, സന്ദീപ്, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോൾ പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിക്ക് ശിവശങ്കരനെ കൈവിടാൻ പറ്റാത്തത്. എൻഐഎ അന്വേഷണത്തോട് സഹകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: പുതിയ സിനിമകള്‍ നിർമ്മിക്കാം; നിലപാട് മാറ്റി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

അന്വേഷണ ഏജൻ‍സികൾക്ക് ഇതുസംബന്ധിച്ച് രേഖകൾ സഹിതം പരാതി നൽകും. സർക്കാർ ഇതുവരെ നടത്തിയ എല്ലാ കൺസൽട്ടൻസി അഴിമതികളുടെയും വിവരങ്ങൾ കൈമാറും. ഇതുവരെ പുറത്തുവന്നതിനേക്കാൾ വലിയ അഴിമതികളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.