LogoLoginKerala

താനൂര്‍ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ്

 
Thanoor Boat Accident
ഉപയോഗിക്കാന്‍ കഴിയാത്ത മത്സ്യബന്ധന ബോട്ട് എല്ലാ നിയമനങ്ങളും ലംഘിച്ചാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയത്. അതിനായി സഹായങ്ങള്‍ നല്‍കിയത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.പോര്‍ട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ച് അപകടത്തില്‍പ്പെട്ട ബോട്ടിന് സര്‍വ്വീസ് നടത്താനുള്ള സഹായം ചെയ്തു എന്ന കണ്ടെത്തലിലാണ് നടപടി.

ഉപയോഗിക്കാന്‍ കഴിയാത്ത മത്സ്യബന്ധന ബോട്ട് എല്ലാ നിയമനങ്ങളും ലംഘിച്ചാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയത്. അതിനായി സഹായങ്ങള്‍ നല്‍കിയത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വച്ച് ബോട്ട് രൂപമാറ്റം ചെയ്തപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ആയിരുന്ന പ്രസാദിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാതെ പ്രസാദ് അനുമതി നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി.

22 പേര്‍ക്കാണ് താനൂര്‍ ബോട്ടപകത്തില്‍ ജീവന്‍ നഷ്ടമായത്. ബോട്ട് അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അപകടത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്.