LogoLoginKerala

സപ്ലൈകോ കേന്ദ്രങ്ങളിൽ സാധനങ്ങൾ കിട്ടാതെ പൊതുജനം ദുരിതത്തിൽ; ഓണം പ്രതിസന്ധിയിലാവും

 
supplyco
സപ്ലൈകോ കേന്ദ്രങ്ങളിൽ  സാധനങ്ങൾ കിട്ടാനില്ലെന്നുള്ള പരാതി തള്ളി ഭക്ഷ്യ മന്ത്രി, ഓണക്കിറ്റ് ഉണ്ടാവും , ആർക്കെല്ലാം നൽകണമെന്നതിൽ ഉടൻ തീരുമാനം ണ്ടാവും
തിരുവന്തപുരം: സപ്ലൈകോ കേന്ദ്രങ്ങളിൽ സാധനങ്ങൾ കിട്ടാതെ പൊതുജനം ദുരിതത്തിൽ. പഞ്ചസാര, അരി, പരിപ്പ് , മുളക് തുടങ്ങി ജനങ്ങൾ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങൾ  ഇല്ല . സംസ്ഥാനത്തെ എല്ലാ  സപ്ലൈകോ കേന്ദ്രങ്ങളിലും ഇതാണ് സ്ഥതി. ആവശ്യ സാധനങ്ങൾ കിട്ടാതെ ജനം കേന്ദ്രങ്ങളിൽ വന്നു തിരിച്ചു പോവുകയാണ്. 
എന്നാൽ സപ്ലൈകോ കേന്ദ്രങ്ങളിൽ  സാധനങ്ങൾ കിട്ടാനില്ലെന്നുള്ള പരാതി തള്ളി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. 
സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്  ,പക്ഷേ ഇത് ജനങ്ങളെ ബാധിക്കില്ല. ഓണക്കാ കാലത്ത് എല്ലാ സാധനങ്ങളും കേന്ദ്രങ്ങിൽ ഉണ്ടാവുമെന്നു മന്ത്രി പറഞ്ഞു.  കേരളത്തിൽ കഴിഞ്ഞ വർഷം 230 കോടിരൂപയുടെ വിൽപ്പനയാണ് സപ്ലൈകോ കേന്ദ്രങ്ങളിൽ നടന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഇത് 270 കോടിരൂപയായി ഉയർന്നു. രാണ്ടോ മൂന്നോ ഇനങ്ങളുടെ കുറവ് മാത്രമാണ് ഉള്ളത് ഇത് പരിഹരിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി യാഥാർത്യമാണ് മറിച്ച് ഈ മേഖലയിൽ ഭീതി പരത്തുവാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഓണകിറ്റ് ഈ വർഷവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ കേന്ദ്രങ്ങിൽ സാധാനങ്ങളുടെ കുറവ് ഓണത്തെ ബാധിക്കുന്ന അവസ്ഥയിലാണ്. നിലവിൽ  സാധാനങ്ങൾ കിട്ടാതെ നിരാസയോടെയാണ് ജനം മടങ്ങുന്നത്.