LogoLoginKerala

കൊടുംകുറ്റവാളി റിപ്പർ ജയാനന്ദന് പരോൾ, മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ

 
Ripper Jayanandan
കൊച്ചി : വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദന് പരോൾ. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. മാർച്ച് 21, 22 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പരോൾ. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് പരോൾ അനുവദിച്ചത്. യൂണിഫോം ഒഴിവാക്കി സാധാരണ വസ്ത്രത്തിലായിരിക്കണം ജയാനന്ദനൊപ്പം പൊലീസ് ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
                                                              പുത്തൻവേലിക്കര, തൃശ്ശൂർ ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ.കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്‌ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴ് കേസുകളിൽ രണ്ടെണ്ണത്തിലാണ് ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.