LogoLoginKerala

രാഷ്ട്രീയത്തിലേക്കില്ല; സ്ഥാനാര്‍ത്ഥി ആരാകണം എന്ന് പാര്‍ട്ടി തീരുമാനിക്കും; അച്ചു ഉമ്മന്‍

ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ആളാണ്,  എന്നാല്‍ സ്ഥാനാര്‍ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്; അച്ചു ഉമ്മന്‍
 
Achu Oomman

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴാണ് അച്ചു തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്തേക്ക് തനിക്ക് വരാന്‍ താത്പര്യമില്ലെന്നും സഹോദരന്‍ ചാണ്ടി ഉമ്മന്‍ യോഗ്യനാണെന്നും അച്ചു പറയുന്നു. എന്നാല്‍ ഇതൊക്കെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അച്ചു ഉമ്മന്‍ ചൂണ്ടിക്കാട്ടി. ആര് സ്ഥാനാര്‍ഥിയാകണമെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷേ ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ഇതില്‍ ഒരു വ്യക്തത വരുത്തുകയാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല. കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ ആക്കിയാല്‍ പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അംഗീകരാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.