LogoLoginKerala

ഷാജന്‍ സ്‌കറിയക്ക് ലക്നോ കോടതിയുടെ വാറന്റ്

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരായ വ്യാജ ആരോപണ കേസിലാണ് ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് വാറന്റ്
 
Shajan Skaria

പ്രമുഖ വ്യവസായി എം എ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,  മകന്‍  വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ  വ്യാജ ആരോപണം ഉന്നയിച്ച കേസില്‍ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതി വാറന്റ് . ലക്നൗ  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് വാറന്റ് .  20,000 രൂപയുടെ ജാമ്യ വാറന്റ് ആണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമ്ന്‍സ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് അയക്കാന്‍ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് വേണ്ടി ഹാജരായത്.

ലക്നോവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് നടപടി. മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത രണ്ട് വീഡിയോകള്‍ക്ക് എതിരെയാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫ് അലി, അജിത് ഡോവല്‍, മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്ക് എതിരെ ഷാജന്‍ സ്‌കറിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് ആരോപിച്ച് നല്‍കിയ കേസിലാണ് വാറന്റ് . ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങള്‍ പ്രഥമ ദൃഷ്ട്യാ അപകീര്‍ത്തികരവും, സത്യവുമായി ഒരു ബന്ധവുമില്ല എന്നും വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമന്‍സ് നേരത്തെ അയച്ചത്.

നോട്ട് അസാധുവാക്കലിന് ശേഷം അജിത് ഡോവലിന്റെ മകന്റെ കമ്പനിയായ ഏചഥ അശെമ ഒലറഴല ഫണ്ട് അകൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജന്‍ സ്‌കറിയ വീഡിയോവില്‍ ആരോപിച്ചിരുന്നത്. യൂസഫ് അലിയും ആയി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഡയറ്കടര്‍ ആയ മുഹമ്മദ് അല്‍ത്താഫിന് ഈ ഇടപാടുമായി ബന്ധം ഉണ്ടെന്നും വീഡിയോവില്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും , അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവലിന്റെ  മകനുമായി ബന്ധപ്പെട്ട കേസായതിനാലും, പ്രധാനമന്ത്രിയുമായി അടുത്ത സൗഹൃദമുള്ള യൂസഫലിയുമായി ബന്ധപ്പെട്ടതിനാലും  ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കുന്നില്ലെന്നുമായിരുന്നു ഷാജന്റെ റിപ്പോര്‍ട്ട്

എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ആരോപിച്ചാണ് ലക്നോ കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.