LogoLoginKerala

കേന്ദ്രം സുപ്രീംകോടതിയിൽ; ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാർ

 
SupremeCourt Of India

ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെന്ന് കേന്ദ്ര സർക്കാർ. വോട്ടർ പട്ടിക പുതുക്കൽ അന്തിമ ഘട്ടത്തിൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി ഇപ്പോൾ പുനഃസ്ഥാപിക്കാൻ എന്നതിൽ സമയ പരുത്തി നിശ്ചയിക്കാൻ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഒരു കൂട്ടം പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കെൻറം നിലപാട് വ്യക്തമാക്കിയത്. ഭരണ ഘടന ബെഞ്ചിൽ തുടരുന്ന വാദം കേൾക്കലിൽ കേന്ദ്രം ബ്യാക്തമാക്കിയ കാര്യങ്ങൾ ഇവയാണ്. എപ്പോൾ വേണമെങ്കിലും ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താം. തിരഞ്ഞെടുപ്പിന് സർക്കാർ സജ്ജമാണ്. ആദ്യം മുൻസിപ്പൽ തിരഞ്ഞെടുപ്പും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പും നടത്തം. തിരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. കശ്മീരിലെ ബൗധീക സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന് അനുകൂലമാണ്.

 പുനഃസംഘടനയ്ക്ക് മുമ്പുള്ളതിനേക്കാൾ 45 ശതമാത്തോളം തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ആയി. നുഴഞ്ഞു കയറ്റം 90 ശതമാനവും തടഞ്ഞു. തീവ്രവാദകളുടെ ആക്രമണവും കല്ലേറും മുൻപ് തിരഞ്ഞെടുപ്പുകളിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നതായും പുനഃസംഘടനയിലൂടെ വെല്ലുവിളികൾ മറികടക്കാൻ ആയെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു. അതേസമയം കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രത്തിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. അക്കാര്യത്തിൽ സമയക്രമം തീരുമാനിക്കാൻ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. 2018 നവമ്പറിൽ ജമ്മു കാശ്മീരിൽ നിയമസഭാ പിരിച്ചു വിട്ടതിന് ശേഷം തിരഞ്ഞെടുപ്പ്  നടന്നിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയ നടപടിയുടെ വിലയിരുത്തലാകും എന്നതിനാൽ കേന്ദ്ര സർക്കാരിനും പ്രതിപക്ഷത്തിനും തിരഞ്ഞെടുപ്പ് ഒരുപോലെ നിർണായകമാണ്.