LogoLoginKerala

വീണ്ടും മണിപ്പൂരിൽ വെടിവെപ്പ്; ഏറ്റുമുട്ടലിൽ രണ്ട് പേർ മരിച്ചു

 
 
manipur

മണിപ്പൂരിൽ നടന്ന വെടിവെപ്പിൽ രണ്ട് മരണം. 50 പേർക്ക് പരുക്കേറ്റു. തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെക്കുകയായിരുന്നു. അതേസമയം, മണിപ്പൂരിൽ ഇപ്പോഴും 70,000ത്തിലധികമാളുകൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അഭയാർത്ഥികളായി തുടരുകയാണ്.

മെയ്ത്തീകൾ ഇംഫാൽ താഴ് വരയിലും കുക്കികൾ പർവ്വതമേഖലകളിലെയും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറാമിലും അഭയം തേടി. മിസോറാമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് മാറി. കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർ അടക്കമുള്ളവർക്ക് ചികിത്സയ്ക്കായി പോലും ഇംഫാലിൽ എത്താനാകുന്നില്ല.

പതിനായിരകണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടുണ്ട്. ദീർഘകാലം അടച്ചിട്ട സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. ഇവിടെയും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനം തുടരാനാകുന്നില്ലെന്നുമാണ് വിവരം.