LogoLoginKerala

പേടിക്കണം! ചൈനയില്‍ നിന്നുള്ള അടുത്ത ഭീകരന്‍ പക്ഷിപ്പനി!

 
bird flu
ചൈനയില്‍ രണ്ടു പേര്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും 800 മൈല്‍അകലത്തില്‍ താമസിക്കുന്നവരാണ് എന്നുള്ളത് പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പടരാന്‍ തുടങ്ങി എന്ന ഭീതി ശക്തമാകാന്‍ ഇടയാക്കിയിട്ടുണ്ട്.

ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണവൈറസും, ഒമിക്രോണും ലോകത്തെ വലിയ ദുരന്തത്തിലേക്കായിരുന്നു തള്ളിവിട്ടത്. അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. കോവിഡ് ഒരു പരിധി വരെ മാറിയെങ്കിലും പലരാജ്യങ്ങളിലും ഇപ്പോളും ഇതിന്റെ ദുരിതമനുഭവിക്കുന്നവരുണ്ട് എന്നതാണ് മറ്റൊരു വസ്തുത.'

ഇതിനിടെ ഇപ്പോളിതാ വീണ്ടും ചൈനയില്‍ നിന്നും പുതിയൊരു രോഗാവസ്ഥ കൂടി റിപ്പോര്‍ട്ട് ചെയ്യുകയാണ്. രണ്ട് ചൈനാക്കാര്‍ക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് വന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഈ പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ ഏഷ്യയിലും ആഫ്രിക്കയിലും രോഗബാധയെത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ചൈനയില്‍ രണ്ടു പേര്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും 800 മൈല്‍അകലത്തില്‍ താമസിക്കുന്നവരാണ് എന്നുള്ളത് പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പടരാന്‍ തുടങ്ങി എന്ന ഭീതി ശക്തമാകാന്‍ ഇടയാക്കിയിട്ടുണ്ട്. കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ ഒരു 53 കാരിക്ക് എച്ച് 5 എന്‍ 1 സ്ഥിരീകരിച്ചതായി ബി എന്‍ ഒ ന്യുസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞമാസമാണ് ഇവര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടയില്‍ തെക്കന്‍ ചൈനയിലെ ഗ്യാങ്ഡംഗ് പ്രവിശ്യയിലെ ഒരു 49 കാരന്പക്ഷിപ്പനി ബാധിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജീവനുള്ള പക്ഷികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഇയാളിലേക്ക് എച്ച് 5 എന്‍ 1 വൈറസുകള്‍ പടര്‍ന്നതെന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. അടുത്തിടെ ഒരു കമ്പോഡിയന്‍ പെണ്‍കുട്ടി ഈ രോഗം ബാധിച്ച് മരണമടയുകയും, ആ കുട്ടിയുടെ പിതാവിന് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പുറകെയാണ് ചൈനയിലെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ഇതോടെ രോഗം കൂടുതല്‍ വ്യാപകമാകുമെന്ന ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്.ഇവരെ ബാധിച്ച വൈറസ്, മനുഷ്യരില്‍ അതിവേഗം പടരാനുള്ള ഉല്‍പരിവര്‍ത്തനം സംഭവിച്ച വൈറസുകളാണെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം, ചൈനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട ഇരുവരും തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായോ, വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരുമെന്നതിനോ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അതേസമയം കംബോഡിയയില്‍ കണ്ടെത്തിയ എച്ച് 5 എന്‍ 1 വൈറസ് നേരത്തേ രാജ്യത്തെ കാട്ടുപക്ഷികളെയും വളര്‍ത്തു പക്ഷികളെയും ബാധിച്ച പഴയ വകഭേദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട സ്ത്രീ, ജനുവരി 31 ന് കോഴിയിറച്ചി തിന്നതിനു ശേഷമാണ് ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അവരുടെ നിലവിലെ അവസ്ഥ വ്യക്തമല്ല.

ലോകമാകമാനം ലക്ഷക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയ പക്ഷിപ്പനിയുടെ ഇപ്പോഴത്തെ തരംഗം അതിവേഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, മരണ നിരക്കും മുന്‍ തരംഗങ്ങളെക്കാള്‍ കൂടുതലാണത്രെ. എന്നാല്‍, മനുഷ്യരിലേക്ക് ഇത് പടരുന്നത് തുലോം വിരളമാണ് 2003 മുതല്‍ ആകെ 860 മനുഷ്യരിലാണ് ഔദ്യോഗികമായി പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.