LogoLoginKerala

ഐപിഎല്ലിന്റെ ആദ്യ വാരാന്ത്യത്തില്‍ 147 കോടി കാഴ്ചക്കാരുമായി ജിയോ സിനിമക്ക് റെക്കോര്‍ഡ് നേട്ടം

 
jio cinema

കൊച്ചി-ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ജിയോ സിനിമ. ഐപിഎല്‍ 2023 സീസണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാര്‍ടണറായ ജിയോ സിനിമ ആദ്യ വാരാന്ത്യത്തില്‍ തന്നെ 147 കോടിയിലധികം കാഴ്ചക്കാരെ നേടി. കഴിഞ്ഞ സീസണില്‍ മുഴുവന്‍ നേടിയതിനെക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെയാണ് ഒരാഴ്ച കൊണ്ട് ജിയോ സിനിമ സ്വന്തമാക്കിയത്. 2022ലെ ഐസിസി ട്വന്റി20 ലോകകപ്പ് സ്ട്രീമിങ്ങിനെക്കാള്‍ കൂടുതലാണിത്.
ജിയോ സിനിമയുടെ ആരാധക കേന്ദ്രീകൃത അവതരണത്തിലൂടെ ഒരോ മത്സരത്തിലും ഒരു കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന ശരാശരി സമയം 57 മിനിറ്റായി ഉയര്‍ന്നു. കഴിഞ്ഞ സീസണിലെ ആദ്യ വാരാന്ത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മത്സരത്തിനും കാഴ്ചക്കാരന്‍ ചെലവഴിക്കുന്ന സമയം 60% വര്‍ധിച്ചതായി കാണാം. ഡിജിറ്റല്‍ സ്ട്രീമിങ്ങില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാത്തെയും ഉയര്‍ന്ന ആദ്യ വാരാന്ത്യ കണക്കാണിത്.
'ഈ കണക്കുകള്‍ അസാധാരണവും രാജ്യത്തുടനീളം വ്യാപിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ തെളിവുമാണ്. ഡിജിറ്റല്‍,  ടാര്‍ഗെറ്റ് ചെയ്യാവുന്നതും അഭിസംബോധന ചെയ്യാവുന്നതും സംവേദനാത്മകവുമാണ്. പരമ്പരാഗത സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഡിജിറ്റലിലെ കണക്കുകള്‍, കളി കാണാന്‍ വരുന്ന ആളുകളുടെ കൃത്യമായ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു ചെറിയ സാമ്പിള്‍ സെറ്റില്‍ നിന്നുള്ള കണക്കിന്റെ അടിസ്ഥാനത്തിലല്ല. ഉള്ളടക്ക ഉപഭോഗത്തിന്റെ രീതികള്‍ മാറ്റാനാകാത്തവിധം ഡിജിറ്റലിലേക്ക് നീങ്ങി, ഈ ആഴ്ച ജിയോസിനിമ പ്രകടനം അതിന്റെ ഏറ്റവും വലിയ തെളിവാണ്, 'വയാകോം 18 സിഇഒ അനില്‍ ജയരാജ് പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയും ധോണിയും നേര്‍ക്കുനേര്‍ പോരാടിയ ചെന്നൈഗുജറാത്ത് ആദ്യ മത്സരം 1.6 കോടി കാഴ്ചക്കാരെന്ന നേട്ടമാണ് ജിയോ സിനിമയ്ക്ക് സമ്മാനിച്ചത്. കൂടാതെ 2.5 കോടിയിലധികം രജിസ്‌ട്രേഷനും ആപ്പിന് ലഭിച്ചു. ഒരു ദിവസം തന്നെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് എന്ന റെക്കോര്‍ഡാണ് ഇതിലൂടെ ജിയോ സിനിമയ്ക്ക് ലഭിച്ചത്.