കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ സമന്‍സ്
ബോളിവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പോലീസിന്റെ സമന്‍സ്. ഈ മാസം 26, 27 ദിവസങ്ങളില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also See: വടിവേലു ബിജെപിയിലേക്ക്? പ്രതികരണവുമായി താരം
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവന്നതാണ് സഹോദരിമാര്ക്കെതിരെയുള്ള ആരോപണം. ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിയ്ക്കുന്നത്. കങ്കണയും സഹോദരിയും തുടര്‍ച്ചയായി നല്കുന്ന അഭിമുഖങ്ങളിലും ട്വീറ്റുകളിലും ഹിന്ദു മുസ്ലീം വിദ്വേഷ൦ പരത്താന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.
Also See: മേഘ്ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം, പാര്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്വേഷം പടര്‍ത്തുന്ന രീതിയിലാണ് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോപണ വിധേയര്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞിരുന്നു.
Also See: വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും; വടിവേലുവും ബിജെപിയിലേക്കോ?
ഇത്തരം ഇത്തരം വിദ്വേഷ ട്വീറ്റുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി സാമുദായിക സംഘര്‍ഷങ്ങളും വികാരങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ആരാണെന്നും കണ്ടെത്താന്‍ ശരിയായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also See: തട്ടിപ്പ് കേസില്‍ പ്രതിയായി കുമ്മനം രാജശേഖരൻ
കാസ്റ്റ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയ്യിദ് നല്കിയ പരാതിയിലാണ് കോടതി നടപടി. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രിക്കുക, മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുക, രാജ്യദ്രോഹക്കുറ്റം എന്നിവ ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Also See: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്
കങ്കണ അടുത്തിടെ നടത്തിയ ചില പരാമര്‍ശങ്ങളും പ്രസ്താവനകളും വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയ കങ്കണ മുംബൈ പോലീസിനെതിരെയും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് നടത്തിയത്. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു