LogoLoginKerala

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് എട്ട് വർഷം കഠിന തടവ്

 
Pocso case
തിരുവനന്തപുരം-  അയൽവാസിയായ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതി സുധി (32) ന് എട്ട് വർഷം കഠിന തടവും മുപ്പത്തി അയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നൽക്കണം.
2021 ഫെബ്രുവരി പതിനെട്ട് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മൂത്രം ഒഴിക്കാനായി വീടിൻ്റെ മുറ്റത്ത് ഇറങ്ങിയപ്പോൾ അയൽവാസിയായ
 പ്രതി തൻ്റെ വീടിൻ്റെ പുറത്ത് നിൽക്കുകയായിരുന്നു. വീടിൻ്റെ പിൻഭാഗത്തുള്ള കക്കൂസിലേക്ക് ഒറ്റയ്ക്ക് പോകാൻ കുട്ടിക്ക് പേടിയായതിനാലാണ് വീടിന് മുന്നിലെ മുറ്റത്ത് മൂത്രം ഒഴിക്കുന്നത്.ഒരു സാധനം തരാമെന്ന് പറഞ്ഞ് കുട്ടിയെ പ്രതി വീട്ടിലേക്ക് വരാൻ പറഞ്ഞു. എന്നാൽ നാളെ രാവിലെ വരാം എന്ന് കുട്ടി പറഞ്ഞപ്പോൾ നാളെ കാണിച്ച് തരാൻ പറ്റില്ല, ഇന്ന് തന്നെ വരണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലേക്ക് വരുത്തി. പ്രതി തൻ്റെ സ്വകാര്യ ഭാഗം കാണിച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി പേടിച്ച് ഓടാൻ ശ്രമിച്ചു. ഓടാൻ സമ്മതിക്കാതെ പ്രതി കുട്ടിയെ മടിയിൽ പിടിച്ചിരുത്തി മൊബൈൽ ഫോണിലൂടെ അശ്ശീല വീഡിയോകൾ കാണിക്കുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തു. മകളെ കാണാത്തതിനാൽ വീടിന് പുറത്തിറങ്ങിയ അമ്മയും അച്ഛനും കുട്ടി മുറ്റത്ത് മൂത്രം ഒഴിച്ചതായുള്ള നനവ് കണ്ടു. പ്രതിയുടെ വീട്ടിൽ ലൈറ്റ് കിടക്കുന്നത് കണ്ട് പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ മകളെ മടിയിൽ പിടിച്ചിരുത്തി മൊബൈലിൽ വീഡിയോകൾ കാണിക്കുന്നത് കണ്ടു. ഇതിൽ ഷുഭിതനായി കുട്ടിയുടെ അച്ഛനും പ്രതിയുമായി പിടിവലി നടക്കുകയും പ്രതി മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ട് ഓടി രക്ഷപ്പെട്ടു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി.പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആർ.രതീഷ്, എസ്.ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.