LogoLoginKerala

മുഖ്യമന്ത്രി പറയുന്നത് 90% തള്ള്; വി ടി ബല്‍റാം

സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്ക്ക് ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റൈന് നല്കേണ്ടെന്ന സര്ക്കാര് തീരുമാനത്തെ വിമര്ശിച്ച് വി ടി ബല്റാം എംഎല്എ. വിദേശത്ത് നിന്നുള്പ്പെടെ എത്തുന്നവര്ക്കായി ബാത്റൂം സൗകര്യത്തോട് കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം വെറും തള്ള് മാത്രമാണെന്നും ബല്റാം ഫേസ്ബുക്ക് പോസ്റ്റില് വിമര്ശിച്ചു. കേരളത്തില് ഇന്നേവരെ 179294 പേരാണ് പുറത്തുനിന്ന് വന്നത്. ഇതില് 154446 ആളുകളും, അതായത് 86 ശതമാനവും വീട്ടിലാണ് ക്വാറന്റൈനില് കഴിയുന്നത്. സര്ക്കാര് വക ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്റൈന് 21987 പേര്ക്ക്, …
 

 

 

സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. വിദേശത്ത് നിന്നുള്‍പ്പെടെ എത്തുന്നവര്‍ക്കായി ബാത്റൂം സൗകര്യത്തോട് കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം വെറും തള്ള് മാത്രമാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പറയുന്നത് 90% തള്ള്; വി ടി ബല്‍റാം

കേരളത്തില്‍ ഇന്നേവരെ 179294 പേരാണ് പുറത്തുനിന്ന് വന്നത്. ഇതില്‍ 154446 ആളുകളും, അതായത് 86 ശതമാനവും വീട്ടിലാണ് ക്വാറന്‍റൈനില്‍ കഴിയുന്നത്. സര്‍ക്കാര്‍ വക ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ 21987 പേര്‍ക്ക്, അതായത് 12.26 ശതമാനത്തിന് മാത്രമെ നിലവില്‍ നല്‍കുന്നുള്ളൂ. വെറും 0.5 ശതമാനം പേര്‍ക്കാണ് ഐസൊലേഷന്‍ വേണ്ടിവരുന്നത്.

ഇപ്പോള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ എന്നതു തന്നെ പ്രയോഗതലത്തില്‍ സന്നദ്ധ സംഘടനകളോ പഞ്ചായത്തുകളോ ഒരുക്കുന്നതാണ്. പലയിടത്തും ഭക്ഷണമടക്കം പ്രധാന ചെലവുകളൊന്നും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. ക്വാന്‍റൈനിലുള്ള 21987ല്‍ രണ്ടായിരത്തോളം ആളുകള്‍ ഹോട്ടലുകലിലും റിസോര്‍ട്ടുകളിലുമൊക്കെയായി പെയ്‍ഡ് ക്വാറന്‍റൈന്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവിടെയും സര്‍ക്കാരിന് ഒരു ചെലവുമില്ല. ബല്‍റാം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ക്വാറന്‍റൈന്‍ സൗജന്യം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച മെയ് 26ന് കണക്കുകള്‍ ഇതിലും കുറവായിരുന്നു. അന്ന് വരെ കേരളത്തിലേക്ക് പുറത്തുനിന്ന് വന്നത് 1,02,279 ആളുകളായിരുന്നു. അവരിൽ 13,638 ആളുകൾക്ക് മാത്രമായിരുന്നു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്, അതായത് 13.33% ആളുകൾക്ക് മാത്രം. അതിപ്പോൾ 12.26 % ആയി കുറഞ്ഞു എന്നത് തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ തന്നെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നതിന്‍റെ കൃത്യമായ തെളിവാണ്.

ഇതുകൊണ്ടൊക്കെയാണ് സർക്കാർ അവകാശവാദങ്ങളിൽ 10% മാത്രമേ കഴമ്പുള്ളൂ, ബാക്കി 90% വും തള്ള് മാത്രമാണ് എന്ന് ഞങ്ങൾക്ക് പറയേണ്ടി വരുന്നതെന്നും ബല്‍റാം പറഞ്ഞു. സാമൂഹ്യ വ്യാപന സാധ്യത വർധിച്ചുവരുന്ന സമയത്ത് സർക്കാർ വക ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍ സൗകര്യങ്ങൾ പരിമിതപ്പെടുത്തി എല്ലാവരെയും വീട്ടിലേക്കയക്കുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണമെന്നും ബല്‍റാം പറഞ്ഞു.