LogoLoginKerala

ക്വാറന്‍റൈൻ കാലാവധി അവസാനിച്ചു; എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്

കേരളത്തിനുവേണ്ടി ആരോഗ്യ പ്രവര്ത്തകരുടെ നിര്ദ്ദേശങ്ങൾ ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നുവെന്ന് പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ പ്രവേശിച്ചത് മെയ് 25നായിരുന്നു. കൊവിഡ് രോഗിയുമായി സമ്പര്ക്കത്തിൽ കഴിയാനിടയായ ഒരു വ്യക്തിയുമായി വേദി പങ്കിട്ടതിനെ തുടര്ന്നായിരുന്നു അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ ക്വാറന്റൈൻ കാലാവധി അവസാനിച്ചുവെന്നും തന്റെ സുഖവിവരം തിരക്കിയവർക്കെല്ലാം നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് താനും, വെഞ്ഞാറമ്മൂട് എം എൽ …
 

കേരളത്തിനുവേണ്ടി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങൾ ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നുവെന്ന് പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്‍റൈനിൽ പ്രവേശിച്ചത് മെയ് 25നായിരുന്നു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിൽ കഴിയാനിടയായ ഒരു വ്യക്തിയുമായി വേദി പങ്കിട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നത്. ഇപ്പോഴിതാ തന്‍റെ ക്വാറന്‍റൈൻ കാലാവധി അവസാനിച്ചുവെന്നും തന്‍റെ സുഖവിവരം തിരക്കിയവർക്കെല്ലാം നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ടാണ് താനും, വെഞ്ഞാറമ്മൂട് എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്‍റും ഉൾപ്പടെ ക്വാറന്‍റൈനിൽ പോയത്. ഞങ്ങള്‍ പങ്കെടുത്ത വെഞ്ഞാറമൂട് എസ്‍സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ ആ പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് സിഐ യും പങ്കെടുത്തിരുന്നു എന്നതായിരുന്നു കാരണം.

വെഞ്ഞാറമൂട് സിഐയുടെ സ്രവ പരിശോധന റിസള്‍റ്റ് നെഗറ്റീവായിരുന്നു അതിനാൽ സിഐയും സെക്കൻഡറി ലിസ്റ്റിൽ പെട്ട ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ആ നിരീക്ഷണ കാലാവധി ജൂൺ 5 ന് അവസാനിച്ചിരിക്കുകയാണ്.

ക്വാറന്‍റൈനിലായ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലുംപങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല, സുരാജ് വെഞ്ഞാറമ്മൂട് ഫേസ്ബുക്കിൽ കുറിച്ചു.