LogoLoginKerala

റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ആഗസ്ത് 28 ന്

 
Reliance

രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും.  ആഗസ്റ്റ് 5 നു പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ റിലയന്‍സ് രാജ്യത്തിനു നികുതി നല്‍കിയത് 5 ലക്ഷം കോടി രൂപയാണ്.

2023 സാമ്പത്തിക വര്‍ഷത്തില്‍ 171 പേറ്റന്റ്കള്‍ക്കാണ് റിലയന്‍സ് അപേക്ഷിച്ചത് . അതില്‍ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ചു . 1000 ലധികം ഗവേഷകരും സയന്റിസ്റ്റുകളുമാണ് റിലയന്‍സിന്റെ ആര്‍ & ഡി ടീമില്‍ ഉള്ളത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33.4 % ന്റെ വളര്‍ച്ചയാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തിയത്. 3, 40,048  കോടിയുടെ കയറ്റുമതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സഹായിച്ചു . രാജ്യത്തെ ചരക്കു കയറ്റുമതിയില്‍ 9.2 ശതമാനവും റിലയന്‍സിന്റേതാണ്. 2022 - 2023 സാമ്പത്തിക വര്‍ഷത്തില്‍ 2 .6 ലക്ഷം പുതിയ നിയമനങ്ങള്‍ നടത്തി. ഇതില്‍ 1 .8 ലക്ഷം റീറ്റെയിലിലും 70000 റിലയന്‍സ് ജിയോയിലുമാണ്. 2022 - 2023 സാമ്പത്തിക വര്‍ഷത്തില്‍ 2 .6 ലക്ഷം പുതിയ നിയമനങ്ങള്‍ നടത്തി. ഇതില്‍ 1 .8 ലക്ഷം റീറ്റെയിലിലും 70000 റിലയന്‍സ് ജിയോയിലുമാണ്.

വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളിലും ചെയര്‍മാനും എം ഡിയുമായ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ആ സ്ഥാനത്ത് തുടര്‍ന്നത്. കോവിഡിനെ തുറന്നാണ് 2020 മുതലാണ് അംബാനി സാലറി എടുക്കുന്നില്ല എന്ന നിലപാടെടുത്തത്.