LogoLoginKerala

15നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഗുസ്തി താരങ്ങള്‍

 
bajrang punia

ന്യൂഡല്‍ഹി- ലൈംഗിക പീഢന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എം പിയെ 15നകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരം ബജ്്‌റംഗ് പൂനിയ. ജൂണ്‍ 15ന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം ശക്തമായ 17 ഓടെ സമരവുമായി മുന്നോട്ട് പോകും. ജന്തര്‍മന്തറിലോ രാംലീല മൈതാനിയിലോ ആയിരിക്കും സമരം. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ജോലിയില്‍ പോകില്ലെന്നും ബജ്രംഗ് പൂനിയ കൂട്ടിച്ചേര്‍ത്തു.

ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ. ഒത്തുതീര്‍പ്പുണ്ടാക്കിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ബ്രിജ് ഭൂഷണെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി മാറ്റിയതുപോലെ മറ്റ് ആറ് പരാതിക്കാരും മൊഴി മാറ്റാന്‍ നിര്‍ബന്ധിതരായേകും. അവന്‍ ശക്തനായ ആളാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് സമ്മര്‍ദ്ദത്തിലാണെന്ന് പറഞ്ഞു കഴിഞ്ഞു. അതുപോലെ തന്നെ ഈ മറ്റ് ആറ് പരാതികളും സമാനമായ സാഹചര്യങ്ങള്‍ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്കും പറഞ്ഞു. ബ്രിജ് ഭൂഷണിന്റെ ആളുകള്‍ ഇതേ ആവശ്യവുമായി ഭീഷണി സ്വരത്തില്‍ നിരന്തരം വിളിച്ച് ശല്യംചെയ്യുകയാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണ്. പരാതി പിന്‍വലിക്കുന്നതിനായി തങ്ങള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.