LogoLoginKerala

ഞാന്‍ പൊരുതുന്ന പലസ്തീനൊപ്പം, ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ല; എ എന്‍ ഷംസീര്‍

 
an shamseer

തിരുവനന്തപൂരം: ഞാന്‍ പൊരുതുന്ന പലസ്തീനൊപ്പമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ട്. താന്‍ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ലെന്നതാണ് തന്റെ നിലപാട്. വര്‍ഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്. മഹാത്മാ ഗാന്ധിയില്‍ നിന്നും മോദിയിലേക്ക് എത്തുമ്പോള്‍ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്.

സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കും. മനുഷ്യന്‍ മരിച്ചു വീഴുമ്പോള്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നെതന്യാഹുവും മോദിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ താന്‍ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.