LogoLoginKerala

നിരോധിത സംഘടനയിൽ അംഗമായിരുന്നാൽ പോലും ഭീകര വിരുദ്ധ നയമം ചുമത്താം, സുപ്രിം കോടതിയുടെ സുപ്രധാന വിധി

 
Supreme court
ന്യൂഡല്‍ഹി- നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന്സു പ്രീംകോടതി വിധിച്ചു. വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ അസാധുവാക്കുന്നതാണ്പു തിയ ഉത്തരവ്. 
യുഎപിഎ നിയമത്തിലെ സെക്ഷന്‍ 10 (a)(i) അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
മൂന്നംഗബെഞ്ചിന്റെ വിധി ചരിത്രപരമെന്ന് സോളിസിറ്റർ ജനറൽതുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ നിരോധിത സംഘടനകളിലെ അംഗത്വം തുടരുന്നതായി ആരോപണം നേരിടുന്നവർക്കെതിരെ പുതിയ സാഹചര്യത്തിൽ യുഎപിഎ ചുമത്താം. മാവോയിസ്റ്റ് അനുകൂല നിലപാട് ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റു ചെയ്യുന്നവരുടെ കാര്യത്തിലും വിധി വലിയ പ്രത്യാഘാതം ഉണ്ടാക്കും.  
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ 
ഏര്‍പ്പെടുന്നില്ലെങ്കില്‍ നിരോധിത സംഘടനകളിലെ വെറും അംഗത്വം യുഎപിഎ, ടാഡ എന്നിവ പ്രകാരം പര്യാപ്തമല്ലെന്നായിരുന്നു 2011 ലെ സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചത്.
2014 ല്‍ വിഷയം ഒരു വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവായിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നീക്കം.