LogoLoginKerala

ഗുരുതര അച്ചടക്ക ലംഘനം; 6 പേരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ് ആര്‍ടിസി

 
ksrtc

തിരുവനന്തപുരം; ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവര്‍ത്തി കാരണം കോര്‍പ്പറേഷന്റെ സത്‌പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളില്‍ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു.

അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ കവര്‍ന്ന സംഭവത്തില്‍ ചടയമം?ഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി 28 ന് ചടയമം?ഗലം ഡിപ്പോയിലെ RPC 722  നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസ് നടത്തവെ നെട്ടയത്തറയില്‍ വെച്ച് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ തട്ടിയതിനെ തുടര്‍ന്ന്  ബുള്ളറ്റ് യാത്രക്കാരായ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ തെറിച്ച് വീഴുകയും,  തുടര്‍ന്ന് അപകടത്തില്‍പ്പെട്ട  രണ്ട് പേരും മരണപ്പെട്ടുകയും ചെയ്തിരുന്നു.  അപകടകരമാകും വിധം ഓവര്‍ടേക്ക് ചെയ്തത് കൊണ്ടാണ് ബുള്ളറ്റ് യാത്രക്കാരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്ന്  അന്വേഷത്തില്‍  തെളിയുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഉദ്യോ?ഗസ്ഥരില്‍ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ  ബിഹേവിയറല്‍ ചെയ്ഞ്ച്  ട്രെയിനിം?ഗില്‍ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അ?ഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.  ഉദ്ഘാടന സെഷനില്‍ അച്ചടക്കം പാലിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും പരിശീലനത്തിന്റെ രണ്ടാം ദിവസം മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും പുറത്താക്കി മടക്കി അയച്ചതായി പോലീസ് ട്രെയിനിം?ഗ് കോളേജ് പ്രിന്‍സിപ്പള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ  തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

ഫെബ്രുവരി 26 ന് പാറശ്ശാല ഡിപ്പോയിലെ  ബ്ലാക്ക് സ്മിത്ത്  ഐ. ആര്‍ ഷാനു  ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ ഷാനുവിന്റെ  സ്വകാര്യ ബാ?ഗില്‍ നിന്നും കോര്‍പ്പറേഷന്‍ വക  200 ?ഗ്രാം ബ്രാസ്  സ്‌ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് ഡ്യൂട്ടി ?ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയ്യാറായിരുന്നില്ല . കോര്‍പ്പറേഷന്റെ വസ്തുവകകള്‍ സംരക്ഷിക്കേണ്ട ആള്‍ തന്നെ അപഹരിക്കാന്‍ ശ്രമമിച്ചത് ?ഗുരുതരമായ കുറ്റകൃത്യമായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഷാനുവിനേയും സസ്‌പെന്‍ഡ് ചെയ്തു.  ഇയാള്‍ക്കെതിരെ  മോഷണക്കുറ്റത്തിന് കോര്‍പ്പറേഷന്‍ പാറശ്ശാല പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.  


ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയില്‍  വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന  എ.എസ് ബിജുകുമാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടില്‍ ഏര്‍പ്പെടുകയോ, മദ്യലഹരിയില്‍ ഓഫീസ്, ?ഗ്യാരേജ്,ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് സിഎംഡി നല്‍കിയിരുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  ബിജുകുമാറിനെ  
അന്വേഷണ വിധേയമായി കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടില്‍ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും, ആ തുകയില്‍ തിരിമറി നടത്താന്‍ ശ്രമിക്കുകയും ചെയ്ത  നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി. ഐ സതീഷ്‌കുമാറിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

ഇത് കൂടാതെ 2022 ഡിസംബര്‍ 10 കോഴിക്കോട് ഡിപ്പോയിലെ JN 349 ബസിലെ യാത്രക്കാരനില്‍ നിന്നും ല?ഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രാക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടര്‍ പി.ജെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു. അങ്കമാലിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത യാത്രക്കാരനോട് കൈവശമുള്ള ല?ഗേജിന്  ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈയ്യില്‍ ഇന്ത്യന്‍ കറന്‍സി ഇല്ലാത്തതിനാല്‍  ?ഗൂ?ഗില്‍ പേ വഴി നല്‍കാമെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വിസമ്മതിച്ചു. കോഴിക്കോട് എത്തിയിട്ട് ക്യാഷ് വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുവിനെ വിളിച്ചു വരുത്തി 160 രൂപ ല?ഗേജ് തുക നല്‍കിയിട്ടും കണ്ടക്ടര്‍ ടിക്കറ്റ് നല്‍കിയില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തു.  ബസില്‍ കയറുന്ന യാത്രക്കാര്‍ക്കെല്ലാം ടിക്കറ്റ് നല്‍കി തുക ഈടാക്കി കോര്‍പ്പറേഷന്റെ വരുമാനത്തില്‍ മുതല്‍കൂട്ടാന്‍ ഉത്തരവാദിത്തപ്പെട്ട കണ്ടക്ടര്‍ യാത്രക്കാരന്റെ പക്കല്‍ ഉണ്ടായിരുന്ന ല?ഗേജിന് നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നല്‍കാതെ യാത്രക്കാരനേയും, കോര്‍പ്പറേഷനേയും  കബളിപ്പിച്ച്  പണാപാഹരണം നടത്തിയെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പി.ജെ പ്രദീപിനേയും സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാര്‍ കോര്‍പ്പറേഷന്റെ മുതല്‍ സംരംക്ഷിക്കുന്നതിന് പകരം ടിക്കറ്റ് ക്രമക്കേട്, ഏതാനും  ചില ജീവനക്കാര്‍ പണാപഹരണം, സാമ്പത്തിക തിരിമറി, ലോക്കല്‍ പര്‍ച്ചേസുകളിലെ തിരിമറികള്‍, കോര്‍പ്പറേഷന്റെ പൊതുമുതല്‍ അപഹരിക്കുക തുടങ്ങിയുള്ള ക്രമക്കേടുകള്‍ കാണിക്കുക, കടത്തിക്കൊണ്ട് പോകുക എന്നിവ നടത്തുന്നു. ഇത്  സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന  വിഷയങ്ങള്‍ ആയതിനാല്‍ അത്തരം  കുറ്റകൃത്യങ്ങളില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് എതിരെ 1960 തിലെ കേരള സിവില്‍ സര്‍വ്വീസ് (തരം തിരിവും, നിയന്ത്രണവും, അപ്പീലും) ചട്ടങ്ങള്‍ പ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതും, ക്രിമിനല്‍ കുറ്റമായി പരി?ഗണിച്ച് IPC 403, 405, 409,415, 417, 167 എന്നീ വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു