LogoLoginKerala

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

UAPA വകുപ്പുകള്‍ ചുമത്തിയ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്
 
T J Joseph

ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ശിക്ഷ വിധിച്ച് കൊച്ച് NIA കോടതി. ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്. NIA ജഡ്ജി അനില്‍ ഭാസ്‌കറാണ് ശിക്ഷ വിധിച്ചത്. UAPA വകുപ്പുകള്‍ ചുമത്തിയ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. പത്ത് വര്‍ഷം തടവും, 50000 രൂപ പിഴയും ചുമത്തി. മറ്റ് മൂന്ന് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് രണ്ടാം ഘട്ട വിധിയില്‍ കൊച്ചി NIA കോടതി കണ്ടെത്തിയിരുന്നു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാറാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

രണ്ടാം ഘട്ട വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഭീകരപ്രവര്‍ത്തനം, ഗൂഢലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് എന്‍ ഐ എ കോടതി വ്യക്തമാക്കി. പ്രതികളായ സജില്‍, നാസര്‍, നജീബ് എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കി. ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവര്‍ക്കും വേദനയില്ലെയെന്ന് കോടതി ചോദിച്ചിരുന്നു.

രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ സംഭവത്തില്‍ മുഖ്യ പങ്ക് വഹിച്ചു. അതേസമയം, കേസില്‍ അഞ്ച് പേരെ കോടതി വെറുതേ വിട്ടു. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, പത്താം പ്രതി മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. 9-ാം പ്രതി നൗഷാദിനും 11-ാം പ്രതി മൊയ്തീന്‍ കുഞ്ഞിനും 12-ാം പ്രതി അയ്യൂബിനും UAPA വകുപ്പ് ചുമത്തിയില്ല. എന്നാല്‍ കൈവെട്ട് കേസിലെ ഒന്നാമത്തെ പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യ പ്രതിയെ കണ്ടെത്താനായിട്ടില്ല.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച്മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് അക്രമികള്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസ് ആദ്യം പൊലീസും പിന്നെ NIAയും അന്വേഷിച്ചു. കേസില്‍ 31 പേരെ പ്രതികളാക്കി NIA കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് 11 പ്രതികളായി കേസില്‍ വിധി പ്രസ്താവന തുടരുകയായിരുന്നു. ഇന്നലെ കൊച്ചി NIA കോടതി അഞ്ച് പ്രതികളെ വെറുതെ വിട്ട് ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.