LogoLoginKerala

മുഹമ്മദ് ഫൈസൽ എം പിയുടെ അയോഗ്യത പിൻവലിച്ചു

 
 Muhammad Faisal
ന്യൂഡൽഹി- ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭ പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് അടിയന്തരമായി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച് പൊടുന്നനെ ഉത്തരവിറക്കിയത്.
കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്ത ത് രണ്ടു മാസമായിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിലുള്ളത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, കെ.ആർ.ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധി വന്നയുടനെ
തിരക്കിട്ട് അയോഗ്യത പ്രഖ്യാപിക്കുകയും വിധി റദ്ദായിട്ടും രണ്ടു മാസം അയോഗ്യത റദ്ദാക്കാൻ കാലതാമസമെടുക്കുകയും ചെയ്തതിന്റെ കാരണം ലോക് സഭാ സ്പീക്കർ വ്യക്തമാക്കണമെന്ന് ഫൈസൽ ആവശ്യപെട്ടു.