LogoLoginKerala

'കരുവന്നൂരില്‍ പിഴവുണ്ടായി' ഇഡിയെ പിന്‍തുണച്ച് സിപിഎമ്മിനെ വെട്ടിലാക്കി ജി സുധാകരന്‍

 
G SUDHAKARAN

രുവന്നൂര്‍ കേസില്‍ അടിക്കുമേല്‍ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്്‌ന നിര്‍ണായക പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ പാര്‍ട്ടി ിപ്പോള്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ. പ്രതിപക്ഷവും ഇതരപാര്‍ട്ടികളും മറ്റും നിരന്തരം കരുവന്നൂരിന്റെ പേരില്‍ സിപിഎമ്മിനെ വെട്ടിലാക്കുമ്പോള്‍ പാര്‍ട്ടിക്കകത്തുനിന്ന് ഇത്രയും മുതിര്‍ന്ന് നേതാവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഈ പ്രതികരണം പാര്‍ട്ടിക്ക് തലവേദനയാകുമെന്നതില്‍ സംശയമില്ല.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ല. എംകെ കണ്ണന്‍ കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും താന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താന്‍ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരന്‍ ഒരു പിരമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.