LogoLoginKerala

'എന്നോട് ആളാകാന്‍ വരരുത്' പ്രകോപനവുമായി മാധ്യമപ്രവര്‍ത്തക, ചുട്ട മറുപടിയുമായി സുരേഷ് ഗോപി

 
suresh gopi
'തന്നോട് ആളാകാന്‍ വരരുത് , കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവര്‍ നോക്കിക്കോളും എന്നാണ് നടന്‍ മാദ്ധ്യമപ്രവര്‍ത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നു. കേസ് സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നത് കോടതിയാണെന്ന് പറഞ്ഞിട്ടും പിന്മാറാതിരുന്ന മാധ്യമപ്രവര്‍ത്തക ബഹളം വച്ചായിരുന്നു സുരേഷ് ഗോപിയോട് കയര്‍ത്തത്. കടന്നുകയറ്റം അതിരുകടന്നതോടെ സുരേഷ് ഗോപിയും ശക്തമായി പ്രതികരിച്ചു.
 

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് പ്രകോപനപരമായ ചോദ്യം ഉയര്‍ത്തിയ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സുരേഷ് ഗോപിക്കെതിരെ പ്രകോപനപരമായി സംസാരിച്ചും കോടതിയെ പുച്ഛിച്ചുമായിരുന്നു മാദ്ധ്യമപ്രവര്‍ത്തക സംസാരിച്ചത്. കോടതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ മാദ്ധ്യമപ്രവര്‍ത്തക വാദം ഉന്നയിച്ചതോടെ സുരേഷ് ഗോപി മറുപടി നല്‍കുകയും ചെയ്തു.

സിനിമയെക്കുറിച്ച് സംസാരിക്കവെ ഈ മാധ്യമപ്രവര്‍ത്തക മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തില്‍ പ്രതികരിച്ചെങ്കിലും തുടര്‍ന്നും ചോദ്യങ്ങള്‍ തുടര്‍ന്നപ്പോഴാണ് നടന്‍ പ്രകോപിതനായത്.

'തന്നോട് ആളാകാന്‍ വരരുത് , കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവര്‍ നോക്കിക്കോളും എന്നാണ് നടന്‍ മാദ്ധ്യമപ്രവര്‍ത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവര്‍ത്തക ചോദിക്കുന്നു. കേസ് സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നത് കോടതിയാണെന്ന് പറഞ്ഞിട്ടും പിന്മാറാതിരുന്ന മാധ്യമപ്രവര്‍ത്തക ബഹളം വച്ചായിരുന്നു സുരേഷ് ഗോപിയോട് കയര്‍ത്തത്. കടന്നുകയറ്റം അതിരുകടന്നതോടെ സുരേഷ് ഗോപിയും ശക്തമായി പ്രതികരിച്ചു.
 
ഗരുഡന്‍ സിനിമയെ കുറിച്ച് സംസാരിക്കണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തക പിന്മാറാണമെന്നായിരുന്നു അദ്ദേഹം മറ്റ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്

'എന്ത് കോടതിയോ? ഞാന്‍ തുടര്‍ന്നും സംസാരിക്കണമെങ്കില്‍ അവരോട് പോകാന്‍ പറയൂ, ജനങ്ങള്‍ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്. അത് ഞാന്‍ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നില്‍ക്കാനെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?

അതിന് ആ വാര്‍ത്താക്കച്ചവടക്കാരന്‍ ക്‌ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. അവര്‍ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാന്‍ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആര്‍ക്കെങ്കിലും പറയാന്‍ അവകാശമുണ്ടോ?' സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. തന്റെയും സിനിമാ വ്യവസായത്തിന്റെയും ബലത്തില്‍ ഗരുഡന്‍ പറന്നുയരുകയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തിലും നടന്‍ പ്രതികരിച്ചു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല. പറയാനുള്ളത് അവരുടെ അവകാശമാണ്. എന്നാല്‍ ആരാണ് ആ സഭ എന്ന് അവര്‍ വ്യക്തമാക്കണമെന്നും നടന്‍ പറഞ്ഞു.