LogoLoginKerala

പുതുപ്പള്ളിയിൽ പിൻകാമി ചാണ്ടി ഉമ്മൻ; വിജയം 40478 വോട്ടുകൾക്ക്

 
OOMAN

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ മുന്നേറി. 40478 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 2011 ൽ പിതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ച 33000 എന്ന ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ മുന്നേറിയത്.  കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വംപനം കണ്ട ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്ന കാഴ്ചയാണ് കാണാൻ  സാധിച്ചത്.  തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണി കഴിയുകയും ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുകയും ചെയ്തപ്പോള്‍ 1500ലധികം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തത്. 

തുടർന്ന് വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോൾ 20,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നകണക്കുകൾ വ്യക്തമായത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞത്തിന് ശേഷം 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന് ഉണ്ടായിരുന്നത്.  2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാൽ അതേയ് മണ്ഡലത്തിൽ ആ വോട്ടിനേക്കാൾ നാലിരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ അധികമായി ഇപ്പോൾ നേടിയിട്ടുള്ളത് എന്നാൽ കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിലൂടെ മനസിലാക്കാൻ സാധിച്ചത്. ഇവിടെയും വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. വാകത്താനം പഞ്ചായത്താണ് അവസാനം എണ്ണിയത്.

53 കൊല്ലം ഉമ്മൻ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയിരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതു തന്നെ മതിയെന്നാണ് ആ മറുപടിയെന്ന് അച്ചു മാധ്യമങ്ങളോടു പറഞ്ഞു.