LogoLoginKerala

ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റിന് 48.56 കോടിയുടെ ടെണ്ടർ

 
Brahmapuram

ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റിന് ടെണ്ടർ വിളിച്ച് കോർപ്പറേഷൻ. 48.56 കോടിയുടേതാണ് ടെണ്ടർ, എട്ട് മാസത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കണം. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണമെന്നും ടെണ്ടർ വ്യവസ്ഥ.

ബ്രഹ്മപുരത്തു പ്രതി ദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് കോർ പറേഷൻ ടെൻഡർ ക്ഷണിച്ചത്. 48.56 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തൽ. പ്ലാന്റ രൂപകൽപന, നിർമ്മാണം, 5 വർഷക്കാലം പ്ലാന്റിന്റെ പ്രവർത്തനം അറ്റകുറ്റപ്പണി എന്നിവയുൾപ്പെടെയുള്ള കരാറിനാണു ടെൻഡർ ക്ഷണിച്ചത്.പദ്ധതികൾ നടപ്പാക്കി 5 വർഷത്തെ പരിചയം വേണം. പ്രതിവർഷം 43,800 ടൺ മാലി ന്യം കൈകാര്യം ചെയ്ത പരിചയവും നിർബന്ധമാണ്.ശരാശരി 24.28 കോടി രൂപയു ടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്ലാന്റി ലെത്തിക്കുന്ന മാലിന്യം സംസ്കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോർപ് റേഷൻ നൽകും.പ്ലാന്റ് നിർമിക്കുന്നതിന് 39.49 കോടി രൂപയും 5 വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പ് ണിക്കുമായി 9.07 കോടി രൂപയും മാണു കണക്കാക്കുന്നത്. ഈ മാസം 25നുളളിൽ ടെൻഡർ സമർപ്പിക്കണം. ബ്രഹ്മപുരത്തു നിലവിലുള്ള ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന രഹിതമായിട്ട് ഏറെ നാളായി. ബ്രഹ്മപുരത്തു ണ്ടായ തീപിടിത്തത്തിനു ശേഷം ജൈവ മാലിന്യം അവിടേക്കു കൊണ്ടു പോകുന്നുണ്ടെങ്കിലും കംപോസ്റ്റ് പ്ലാന്റ് വഴിയുള്ള സം സ്കരണം നടക്കുന്നില്ല. രണ്ട് മാസം മുമ്പാണ് ടെണ്ടർ ക്ഷണിക്കാൻ സർക്കാർ അനുമതി നൽകിയത്.