LogoLoginKerala

ഫ്രാന്‍സിനൊപ്പമെത്തി ഇംഗ്ലണ്ട്; തിരിച്ചടിച്ച് ഹാരി കെയ്ന്‍

 
Kein
പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഗോള്‍ വല തുളച്ചതോടെ ഇംഗ്ലണ്ട് സമനില പിടിച്ചെടുത്തു

ദോഹ: ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചെടുത്ത് ഫ്രാന്‍സ്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് ആധിപത്യം നിലനിര്‍ത്തിയെങ്കില്‍ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് അതിഗംഭീരമായി തിരിച്ചു വന്നു. കളിയുടെ 17-ാം മിനിറ്റിലാണ് ഫ്രഞ്ച് പടയുടെ ചൗമിനി ഗോള്‍ വല കുലുക്കിയത്.

france

ഇംഗ്ലീഷ് പടയുടെ  പ്രതിരോധം തകര്‍ത്ത് അവരുടെ ബോക്‌സിലേക്ക് ഫ്രാന്‍സ് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ആദ്യത്തെ ഗോള്‍ പിറന്നത്. പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറിയ എംബപെ ഡെക്ലാന്‍ റൈസിന്റെ വെല്ലുവിളി മറികടന്ന് പന്ത് വലതുവിങ്ങില്‍ അന്റോയ്ന്‍ ഗ്രീസ്മനു നല്‍കി. പന്തു പിടിച്ചെടുത്ത് ഗ്രീസ്മന്‍ അത് ബോക്‌സിനു പുറത്ത് നടുവില്‍ ചൗമേനിക്കു നല്‍കിയപ്പോള്‍ ഫ്രഞ്ച് പട ഗോള്‍ വല കുലുക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണ മത്സരം തന്നെയാണ് ഇംഗ്ലീഷ് പട കാഴ്ച്ചവെച്ചത്. ഭാഗ്യം കൊണ്ടു വന്ന പെനാല്‍റ്റിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഗോള്‍ വല തുളച്ചതോടെ ഇംഗ്ലണ്ട് സമനില പിടിച്ചെടുത്തു.

France

ആവേശകരമായ പ്രീക്വാര്‍ട്ടറില്‍ സെനഗലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മറുവശത്ത് പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. കരുത്തുറ്റ രണ്ട് ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുംമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴച്ചവെച്ചത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ പറങ്കിപ്പടയെ തോല്‍പ്പിച്ച മൊറോക്കയെ സെമിയില്‍ നേരിടും.

Content Highlights - Qatar World Cup, France VS England