കൊടിയിറങ്ങി, കൊടി താഴ്ത്തി; ഇനി ജ്വലിക്കുന്ന ഓര്‍മ
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്
കണ്ണൂര്: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ഇനി ജ്വലിക്കുവന്ന ഓര്മ്മ. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്ക്കരിച്ചു. ഇ കെ നായനാരുടെയും ചടയന് ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കോടിയേരിയുടെ മൃതദേഹവും വഹിച്ച് കൊണ്ട് ഇരുവശങ്ങളിലുമുണ്ടായിരുന്നത്. തങ്ങളുടെ വിപ്ലവ നേതാവിന് അന്ത്യാഭിവാദ്യമേകാന് ആയിരങ്ങളായിരുന്നു പയ്യാമ്പലത്ത്എത്തിച്ചേര്ന്നത്.
പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു പയ്യാമ്പലം ബീച്ച്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‌ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദന്‍, എം വിജയരാജന്‍, വിജയരാഘവന്‍, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൗതികദേഹം വിലാപയാത്രയില്‍ ചുമലിലേറ്റി.