LogoLoginKerala

കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവം ; നാലാം പ്രതി അജികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ നാലാം പ്രതി അജികുമാറിനെ കോടതി റിമാൻഡ് ചെയ്തു പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രതികളുടെ …
 

കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റ‍ഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും

തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ നാലാം പ്രതി അജികുമാറിനെ കോടതി റിമാൻഡ് ചെയ്തു പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റ‍ഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു. സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആ.ർ.ടി.സി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. നാല് ജീവനക്കാരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

ആമച്ചൽ സ്വദേശി പ്രേമനനെയാണ് മകളുടെ മുന്നിൽ വച്ച് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. മകളുടെ യാത്രാസൗജന്യത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നാണ് പരാതി. വാക്ക് തർക്കത്തിനിടെ കെഎസ്ആർടിസി ജീവനക്കാർ പ്രേമനെ മർദിക്കുകയായിരുന്നു.