LogoLoginKerala

കോടിയേരിയുടെ മൃതദേഹത്തിനെ പുണര്‍ന്ന് ഭാര്യ; ആശ്വസിപ്പിച്ച് സഖാക്കള്‍; തലശ്ശേരിലേക്ക് ജനസാഗരം

തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്സില് എത്തിച്ചപ്പോള് സമൂഹത്തിന്റെ നാനാതുറകളില്പെട്ട പതിനായിരങ്ങളാണ് വഴിയരികില് കാത്തുനിന്ന് അന്തിമോപചാരം അര്പ്പിച്ചത്. കണ്ണൂര്: പ്രവര്ത്തകരുടെ ഹൃദയത്തില് നിന്നും പുറത്തുവന്ന ഉച്ചത്തിലുളള മുദ്രാവാക്യങ്ങളുടെ അകമ്പടിയില് തലശേരിയുടെ പ്രിയ സഖാവിന്റെ മൃതദേഹം തലശേരി ടൗണ് ഹാളിലെത്തിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം കണ്ണൂര് വിമാനത്താവളത്തില് നിന്നും തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്സില് എത്തിച്ചപ്പോള് സമൂഹത്തിന്റെ നാനാതുറകളില്പെട്ട പതിനായിരങ്ങളാണ് വഴിയരികില് കാത്തുനിന്ന് അന്തിമോപചാരം അര്പ്പിച്ചത്. തലശേരി ടൗണ് ഹാളിലെത്തിച്ചപ്പോള് ഹാളിനുമുന്നില് മുന് ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയ്ക്ക് പൊലീസ് …
 

തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട പതിനായിരങ്ങളാണ് വഴിയരികില്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചത്.

കണ്ണൂര്‍: പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ നിന്നും പുറത്തുവന്ന ഉച്ചത്തിലുളള മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ തലശേരിയുടെ പ്രിയ സഖാവിന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലെത്തിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തലശേരിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട പതിനായിരങ്ങളാണ് വഴിയരികില്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചത്.

തലശേരി ടൗണ്‍ ഹാളിലെത്തിച്ചപ്പോള്‍ ഹാളിനുമുന്നില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയ്ക്ക് പൊലീസ് ആദരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മുതിര്‍ന്ന നേതാക്കളും ടൗണ്‍ഹാളില്‍ വച്ച് കോടിയേരിയുടെ ശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും സാധാരണക്കാരുമടക്കം അദ്ദേഹത്തിന് പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യമര്‍പ്പിച്ചു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റും കോടിയേരിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനപ്രവാഹമുണ്ടായി. കോടിയേരിയുടെ ഭാര്യ വിനോദിനി അദ്ദേഹത്തിന്റെ മൃതദേഹത്തെ പുണര്‍ന്ന് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കുന്നതിനിടെ വിനോദിനി മോഹാലസ്യപ്പെട്ട് വീണു. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളും വിനോദിനിയെ ആശ്വസിപ്പിച്ചു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തില്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.

വിമാനത്താവളത്തില്‍നിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. പോകുന്ന വഴിയില്‍ 14 പോയിന്റുകളില്‍ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ അവസരമൊരുക്കിയിരുന്നു.