LogoLoginKerala

15 കൊല്ലത്തില്‍ ഹെഡ് കോസ്റ്റബിള്‍ റാങ്കും 23 കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയ വ്യക്തി; കോടിയേരിയുടെ നേട്ടങ്ങള്‍ പങ്കുവച്ച് ജേക്കപ്പ് പുന്നൂസ്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തില് അനുശോചന കുറിപ്പുമായി ജേക്കബ് പുന്നൂസ് ഐ.പി.എസ്. കോടിയേരി കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയായിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. പൊലീസ് സേനയെ നവീകരിച്ച കോടിയേരിയുടെ പ്രവര്ത്തനങ്ങള് അക്കമിട്ട് നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:- അതീവദുഃഖത്തോടെയാണീവാക്കുകള്കുറിയ്ക്കുന്നത്. കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാര്ക്കുംഒരിക്കലുംമറക്കാന്കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്സ്റ്റബിള് ആയിച്ചേര്ന്ന ഭൂരിഭാഗം പൊലീസുകാരും 30 വര്ഷം സേവനം ചെയ്തു കോണ്സ്റ്റബിള്ആയിത്തന്നെറിട്ടയര്ചെയ്യുന്ന പരിതാപകരമായ അവസ്ഥയില് നിന്നു,യോഗ്യരായവര്ക്കെല്ലാം 15 കൊല്ലത്തില് ഹെഡ് കോസ്റ്റബിള് റാങ്കും 23 കൊല്ലത്തില് എഎസ്ഐ റാങ്കും …
 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ അനുശോചന കുറിപ്പുമായി ജേക്കബ് പുന്നൂസ് ഐ.പി.എസ്. കോടിയേരി കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രിയായിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. പൊലീസ് സേനയെ നവീകരിച്ച കോടിയേരിയുടെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:-

അതീവദുഃഖത്തോടെയാണീവാക്കുകള്‍കുറിയ്ക്കുന്നത്. കേരളജനതയ്ക്കുംകേരളത്തിലെപോലീസുകാര്‍ക്കുംഒരിക്കലുംമറക്കാന്‍കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍ ആയിച്ചേര്‍ന്ന ഭൂരിഭാഗം പൊലീസുകാരും 30 വര്‍ഷം സേവനം ചെയ്തു കോണ്‍സ്റ്റബിള്‍ആയിത്തന്നെറിട്ടയര്‍ചെയ്യുന്ന പരിതാപകരമായ അവസ്ഥയില്‍ നിന്നു,യോഗ്യരായവര്‍ക്കെല്ലാം 15 കൊല്ലത്തില്‍ ഹെഡ് കോസ്റ്റബിള്‍ റാങ്കും 23 കൊല്ലത്തില്‍ എഎസ്‌ഐ റാങ്കും ഇന്ത്യയില്‍ ആദ്യമായി നല്‍കിയവ്യക്തി.

അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസു വഴി പൊലീസുകാര്‍ കുടുംബ മിത്രങ്ങളായും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിവഴി പൊലീസുകാര്‍ കുട്ടികള്‍ക്ക് അദ്ധ്യാപകരായും അധ്യാപകര്‍ സ്‌കൂളിലെ പൊലീസ് ഉദ്യോഗസ്ഥരും ആയും മാറി. കേരളത്തിലെ ആയിരക്കണക്കിന് എക്‌സ് സര്‍വീസുകാരെ ഹോം ഗാര്‍ഡുകളാക്കി പൊലീസിന്റെയും നാട്ടുകാരുടെയും സഹായികളാക്കി. കേരളത്തില്‍ ആദ്യമായി തണ്ടര്‍ബോള്‍ട് കമാന്‍ഡോ ഉള്ള ബറ്റാലിയനും തീരദേശപൊലീസും കടലില്‍പോകാന്‍ പൊലീസിന് ട്ടുകളും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശ ജാഗ്രതസമിതികളും അദ്ദേഹമാണ്സ്ഥാപിച്ചത്.

ശബരിമലയില്‍ വെര്‍ച്ച്വല്‍ ക്യൂ തുടങ്ങാനും ആദ്ദേഹം പച്ചക്കൊടി കാട്ടി. ഇന്ന് പൊലീസിനെ വിളിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ എന്ന വിളിപ്പേര് പൊലീസിനു നല്‍കിയത് ശ്രീ കോടിയേരി ആണ്. ഇന്ത്യയിലെ ഏറ്റവും സമഗ്രവും ജനാധിപത്യപരവൂമായ പൊലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പാക്കിയതും മറ്റാരുമല്ല. എല്ലാ പൊലീസ് സ്റ്റേഷനിലും കമ്പ്യൂട്ടര്‍ നല്‍കി, എല്ലാ പോലീസ് സ്റ്റേഷനിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി, പൊലീസിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം ജനങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിയതും അദ്ദേഹം.

ട്രാഫിക് ബോധവല്‍ക്കരണത്തിന്, ഒരു പക്ഷേ ലോകത്തില്‍ ആദ്യമായി, ഒരു മാസ്‌കോട്ട്. ‘പപ്പു സീബ്ര ‘ കേരളത്തില്‍ ഉടനീളം കുട്ടികളുടെ ഇഷ്ട തോഴനായതും അദ്ദേഹം വഴി മൊബൈല്‍ഫോണ്‍ എന്നത് സീനിയര്‍ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സ്വകാര്യ അഭിമാനമായിരുന്ന 2009ല്‍, ഇന്ത്യയില്‍ ആദ്യമായി,സ്റ്റേഷനു കളില്‍ ജോലിഎടുക്കുന്ന പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക മൊബൈല്‍ കണക്ഷന്‍ നല്‍കിയതും ഇദ്ദേഹമാണെന്നത് പ്രത്യേകം ഓര്‍ക്കുന്നു.

അതേസമയം അച്ചടക്കം പാലിപ്പിക്കുന്നതിലും തെറ്റ്‌ചെയ്യുന്നവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവും ഇല്ലായിരുന്നു താനും. പൊലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയര്‍ത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് നമ്മെവിട്ടു പോയത്. വലിയ ദുഃഖം ആണ് എനിക്കീ വേര്‍പാട്.. അഭിവാദനങ്ങള്‍!