LogoLoginKerala

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ കലാപം; മരണസംഖ്യ 174 കടന്നു

ജക്കാര്ത്ത: ഇന്തോനേഷ്യയില് ഫുട്ബോള് മത്സരത്തിനിടെയുണ്ടായ സംഘര്ഷത്തില് മരിച്ചവരുടെ എണ്ണം 174 ആയി. കിഴക്കന് ജാവ ദുരന്തനിവാരണ വകുപ്പ് ആണ് മരണ സംഖ്യ പുറത്തുവിട്ടത്. ആദ്യം പുറത്തുവന്ന റിപ്പോര്ട്ടുകള് പ്രകാരം മരണ സംഖ്യ 129 ആയിരുന്നു. പിന്നീട് ഇത് 158 ആയും 174 ആയും ഉയര്ന്നു. 180 ല് അധികം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന് ജാവയിലെ മലംഗില് ഫുട്ബോള് സ്റ്റേഡിയത്തില് ശനിയാഴ്ച രാത്രിയായിരുന്നു ദുരന്തം. അരേമ എഫ്സിയും പെര്സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷം കാണികള് കലാപം അഴിച്ചുവിടുകയായിരുന്നു. …
 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 174 ആയി. കിഴക്കന്‍ ജാവ ദുരന്തനിവാരണ വകുപ്പ് ആണ് മരണ സംഖ്യ പുറത്തുവിട്ടത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണ സംഖ്യ 129 ആയിരുന്നു. പിന്നീട് ഇത് 158 ആയും 174 ആയും ഉയര്‍ന്നു. 180 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കിഴക്കന്‍ ജാവയിലെ മലംഗില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു ദുരന്തം. അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷം കാണികള്‍ കലാപം അഴിച്ചുവിടുകയായിരുന്നു.

മത്സരത്തില്‍ തോറ്റ അരേമ എഫ്‌സിയുടെ ആരാധകരുടെ രോഷപ്രകടനമാണ് കുഴപ്പം സൃഷ്ടിച്ചത്. മല്‍സരശേഷം മൈതാനത്തേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.

ഫൈനല്‍ വിസില്‍ മുഴങ്ങിയതും കാണികള്‍ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. 34 പേര്‍ മൈതാനത്തു തന്നെ മരിച്ചുവീണു. മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. പുറത്തേക്കുള്ള ഒരു വഴിയിലൂടെ തന്നെ പുറത്തിറങ്ങാന്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടത്തിനു കാരണമായത്.