LogoLoginKerala

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം ; പ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർഗോഡെത്തിയ കൊച്ചി പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത് കൊച്ചി : കൊച്ചി കാക്കനാടിലെ ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാസർഗോഡെത്തിയ കൊച്ചി പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ അർഷാദിന്റെ കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് …
 

കാസർഗോഡെത്തിയ കൊച്ചി പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്

കൊച്ചി : കൊച്ചി കാക്കനാടിലെ ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാസർഗോഡെത്തിയ കൊച്ചി പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ അർഷാദിന്റെ കോടതി റിമാൻഡ് ചെയ്തു.

കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

സജീവും അർഷാദും തമ്മിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും കമ്മിഷണർ സി. എച്ച് നാഗരാജു വ്യക്തമാക്കി. സജീവും പ്രതി അർഷാദും ലഹരിക്ക് അടിമകളെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന ലഭിച്ചു. കൊല നടന്നത് മൂന്ന് ദിവസം മുൻപാണെന്നും പൊലീസ് കണ്ടെത്തികഴിഞ്ഞു.