LogoLoginKerala

മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ; പ്രതി പ്രജീവ് കീഴടങ്ങി

ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട് പാലക്കാട്: മഹിളാ മോര്ച്ച പാലക്കാട് മണ്ഡലം ട്രഷറര് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതി പ്രജീവ് കീഴടങ്ങി. പാലക്കാട് ടൗണ് നോര്ത്ത് പൊലീസില് രാവിലെ പത്ത് മണിയോടെയാണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില് പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസില് പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച്, കഴിഞ്ഞ ദിവസമാണ് പ്രജീവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില് കഴിയുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ടാണ് …
 

ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്

പാലക്കാട്: മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി പ്രജീവ് കീഴടങ്ങി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസില്‍ രാവിലെ പത്ത് മണിയോടെയാണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവിനെതിരെയുള്ള ആരോപണങ്ങളുണ്ട്. ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച്, കഴിഞ്ഞ ദിവസമാണ് പ്രജീവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.

സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ടാണ് ശരണ്യയെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയില്‍ ഉപയോഗിച്ചു. ഒടുവില്‍ താന്‍ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.