LogoLoginKerala

സൈന്യബലം കൊണ്ട് ഇയാളെ കീഴ്‌പ്പെടുത്താന്‍ നാളെ കഴിഞ്ഞേക്കാം; പക്ഷെ സെലെന്‍സ്‌കി, നിങ്ങളുടെ ജനങ്ങളുടെ മനസ്സുകളില്‍ ഇപ്പോഴേ ജയിച്ചിരിക്കുന്നു; വൈറലായി കുറിപ്പ്

റഷ്യ-ഉക്രൈന് പോരാട്ടം തുടരുമ്പോള് ഉയരുന്നു കേട്ട പേരാണ് വ്ളോഡോമിര് സെലന്സ്കി. സൈനിക ബലത്തില് വന്മതിലായ റഷ്യയെ ധീരതയോടെ നേരിട്ട യുവാവായ ഉക്രൈന് പ്രസിഡന്റിന് ലോകം മുഴുവന് ആരാധകര് എത്തിയിരിക്കുകയാണ്. കീവ് തങ്ങളുടെ നിയന്ത്രണത്തില് തന്നെയാണെന്ന് പ്രസിഡന്റ് വ്ളോഡോമിര് സെലന്സ്കി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സൈനിക വേഷത്തില് ഇന്ന് രാജ്യത്തിന് വേണ്ടി രാജ്യത്തലവന് തന്നെ യുദ്ധത്തിനിറങ്ങിയതും ഉക്രൈന് പൗരന്മാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ഇപ്പോഴിതാ സെലന്സ്കിയെ കുറിച്ച് ഡോ. സൗമ്യ സെരിന് പങ്കുവച്ച കുറിപ്പാണ് വൈറലായി മറുന്നത്. വല്ലാത്തൊരു സ്നേഹം തോന്നുന്നു …
 

ഷ്യ-ഉക്രൈന്‍ പോരാട്ടം തുടരുമ്പോള്‍ ഉയരുന്നു കേട്ട പേരാണ് വ്‌ളോഡോമിര്‍ സെലന്‍സ്‌കി. സൈനിക ബലത്തില്‍ വന്‍മതിലായ റഷ്യയെ ധീരതയോടെ നേരിട്ട യുവാവായ ഉക്രൈന്‍ പ്രസിഡന്റിന് ലോകം മുഴുവന്‍ ആരാധകര്‍ എത്തിയിരിക്കുകയാണ്.
കീവ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് പ്രസിഡന്റ് വ്‌ളോഡോമിര്‍ സെലന്‍സ്‌കി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സൈനിക വേഷത്തില്‍ ഇന്ന് രാജ്യത്തിന് വേണ്ടി രാജ്യത്തലവന്‍ തന്നെ യുദ്ധത്തിനിറങ്ങിയതും ഉക്രൈന്‍ പൗരന്മാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ഇപ്പോഴിതാ സെലന്‍സ്‌കിയെ കുറിച്ച് ഡോ. സൗമ്യ സെരിന്‍ പങ്കുവച്ച കുറിപ്പാണ് വൈറലായി മറുന്നത്. വല്ലാത്തൊരു സ്‌നേഹം തോന്നുന്നു ഈ മനുഷ്യനോട്. അയാളിലെ ഭരണാധികാരിയോട്. അയാള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അയാള്‍ക്ക് സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അത്രമേല്‍ ആഗ്രഹിച്ചു പോകുന്നു.- സൗമ്യ കുറിക്കുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം:-

ഈ മനുഷ്യന്റെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. അത്രക്ക് ലോക വിവരമേ എനിക്കുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മുഖം നിരന്തരം കാണുന്നു. അയാളുടെ കണ്ണുകളില്‍ ഒരിക്കല്‍ പോലും ഭയം ഞാന്‍ കണ്ടില്ല. അയാള്‍ എല്ലാവരോടും സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു. തന്നെ നാടിനു വേണ്ടി. ലോകം മുഴുവന്‍ അവരോട് മുഖം തിരിച്ചപ്പോഴും അയാള്‍ തളര്‍ന്നതായി കണ്ടില്ല. അപ്പോഴും അവരെ സഹായിച്ച വിരലില്‍ എണ്ണാവുന്നവരോട് അയാള്‍ നന്ദി പറഞ്ഞു. ആരെയും കുറ്റപെടുത്തിയില്ല.

ഉക്രയ്നില്‍ നിന്നും രക്ഷപ്പെടുത്താം എന്ന അമേരിക്കയുടെ സഹായവാഗ്ദാനത്തോട് ‘എനിക്ക് വേണ്ടത് പട പൊരുതാനുള്ള സഹായമാണ്. എങ്ങോട്ടും ഒളിച്ചോടാനുള്ള സഹായമല്ല. ഞാന്‍ എന്റെ ജനതയുടെ കൂടെ ഇവിടെ ഉണ്ടാകും’ എന്നയാള്‍ തിരിച്ചു പറഞ്ഞു. സൈനിക വേഷമിട്ടു കൊണ്ട് ഇന്ന് ആ രാജ്യത്തിന്റെ പരമാധികാരി ആയ അയാള്‍ തന്റെ ജനതക്ക് വേണ്ടി പൊരുതാന്‍ ഇറങ്ങിയിരിക്കുന്നു.

വല്ലാത്തൊരു സ്‌നേഹം തോന്നുന്നു ഈ മനുഷ്യനോട്. അയാളിലെ ഭരണാധികാരിയോട്. അയാള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും അയാള്‍ക്ക് സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് അത്രമേല്‍ ആഗ്രഹിച്ചു പോകുന്നു.

ആത്മാഭിമാനം എന്നത് എന്തെന്ന് ഇദ്ദേഹം നമ്മള്‍ ഓരോരുത്തര്‍ക്കും കാണിച്ചുതരുന്നു.

അധികാരം കൊണ്ട് കണ്ണ് മഞ്ഞളിക്കുമ്പോള്‍ ചിലര്‍ മറ്റുള്ളവരുടെ ആത്മാഭിമാനത്തെ ചവിട്ടി തേക്കാറുണ്ട്. അല്ലെങ്കില്‍ സ്‌നേഹത്തിന്റെ ചില ഇരുണ്ട വഴികളിലും ഒരാള്‍ മറ്റൊരാളുടെ ആത്മാഭിമാനത്തിനു പുല്ലു വില കല്പിക്കാറുണ്ട്. മറ്റേ ആള്‍ എന്തു കാരണം കൊണ്ടാണെങ്കിലും തന്റെ കാല്‍കീഴില്‍ ആണെന്ന ഒരു ബോധത്തില്‍ നിന്നാണ് അയാളുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കാന്‍ ആരും ശ്രമിക്കുന്നത്.

പക്ഷെ അത്തരം ശ്രമങ്ങള്‍ക്ക് മുമ്പിലും തലയുയര്‍ത്തി നില്‍ക്കാന്‍ ഈ മനുഷ്യന്റെ മുഖം ഒന്നോര്‍ത്താല്‍ മതിയായിരിക്കും.

നമ്മുടെ അഭിമാനം, അതിന്റെ അവകാശി നമ്മള്‍ മാത്രമാണ്. ആര്‍ക്കും ഒന്നിനും അത് തീറെഴുതി കൊടുക്കരുത്. നമ്മെ സ്‌നേഹിക്കുന്നവര്‍ നമ്മെക്കാള്‍ ഉപരി നമ്മുടെ അഭിമാനത്തിന് വില കല്പിക്കുന്നവര്‍ ആയിരിക്കും. അല്ലാത്തവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല.

സൈന്യബലം കൊണ്ട് ഇയാളെ കീഴ്‌പ്പെടുത്താന്‍ നാളെ കഴിഞ്ഞേക്കാം.

പക്ഷെ സെലെന്‍സ്‌കി, നിങ്ങളുടെ ജനങ്ങളുടെ മനസ്സുകളില്‍ നിങ്ങള്‍ ഇപ്പോഴേ ജയിച്ചിരിക്കുന്നു.

(ഇത് ഇപ്പോള്‍ എഴുതി ചേര്‍ക്കുന്നതാണ്. ഇദ്ദേഹത്തിന്റെ നയതന്ത്ര പരാജയത്തെയും മറ്റു നാറ്റോ രാജ്യങ്ങളെ അന്ധമായി വിശ്വസിച്ച വിഡ്ഢിത്തത്തെയും ഇവിടെ പലരും പരാമര്‍ശിച്ചത് കണ്ടു. ശെരിയായിരിക്കാം. പക്ഷെ അതും എനിക്ക് ഇദ്ദേഹത്തോടു തോന്നിയ ബഹുമാനത്തെ കുറക്കുന്നില്ല. ഒരു രാജ്യത്തിന്റെ തീരുമാനങ്ങള്‍ ഒരാള്‍ മാത്രമായി എടുക്കുന്നതല്ല. അവര്‍ക്ക് പിഴച്ചിട്ടുണ്ടാകാം. പുറത്തു നിന്ന് വിധി എഴുതാന്‍ എളുപ്പമാണല്ലോ. ഞാന്‍ ബഹുമാനിക്കുന്നത് ആത്യന്തികമായ വിധിയെ അവര്‍ നേരിടുന്ന വിധത്തെ മാത്രമാണ്. അപ്പോഴും ബഹുമാനം മാത്രം! )