എട്ട് വര്ഷങ്ങള്ക്ക് ശേഷം ദുബൈയില് ജയില് മോചിതനായി പോംസി രാജേന്ദ്രപ്രാസദ്; ബ്രിട്ടാനിയെ പോലും അതിശയിപ്പിച്ച മലയാളി വ്യവസായിയുടെ കഥ
വന്കിട കോര്പറേറ്റുകളെ പോലും ലജ്ജിപ്പിച്ച വളര്ച്ചയായിരുന്നു പോംസി ബിസ്കറ്റിന്റെ ചരിത്രം. ദക്ഷിണ ഇന്തൃയിലെ ആദൃത്തെ റെഡി-ടു-ഈറ്റ് എക്സ്ട്രൂഡഡ് ലഘുഭക്ഷണം നിര്മ്മിക്കുന്ന ഏറ്റവും ആധുനികവും ഓട്ടോമാറ്റിക്ക് ഫുഡ് പ്രോസസ്സിംഗ് കമ്പനിയായി പോംസി വളര്ന്നത് ശരവേഗത്തിലായിരുന്നു.
എം.എസ് ശംഭു
കൊല്ലം: പോംസി പി.രാജേന്ദ്രപ്രസാദിന് എട്ട് വര്ഷങ്ങള്ക്ക് ശേഷം ദുബൈയില് ജയില് മോചിതനായി. ബാങ്ക് വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ദുബൈ ജയിലിലായ ഓച്ചിറ ചങ്ങന്കുളങ്ങര, കൊറ്റംപ്പള്ളി, ചെറുവാറയില് പി.രാജേന്ദ്രപ്രസാദ് ജയില് മോചിതനാകുമ്പോള് ഒരുനാട് മുഴുവന് കാത്തിരിപ്പിലാണ്.
വീടിന് സമീപം സ്ഥാപിച്ചിരുന്ന പോംസി ബിസ്‌ക്കറ്റ് കമ്പനിയിലൂടെ ഏറെപ്പേര്‍ക്ക് തൊഴില്‍ നല്‍കിയ അദേഹം, ബിസ്‌കറ്റ് പ്രചാരം നേടിയ സമയത്തായിരുന്നു ജയിലിലായത്.
1993ല്‍ സ്ഥാപിതമായ അലക്‌സ് ആന്‍ഡ് പ്രസാദ് ഫുഡ് പ്രോഡക്ട്‌സ് കമ്പനിക്ക് വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്ഥാപനങ്ങളുണ്ടായിരുന്നു. പാര്‍ട്ണര്‍ഷിപ്പിലെ തര്‍ക്കങ്ങളും സാമ്പത്തിക ബാധ്യതയും മൂലമുണ്ടായ കേസില്‍ 2013ലാണ് കമ്പനി ഉടമകളായ അലക്‌സും രാജേന്ദ്ര പ്രസാദും ദുബൈയില്‍ ജയിലിലായത്. അലക്‌സ് നേരത്തെ ജയില്‍ മോചിതനായി. രാജേന്ദ്രപ്രസാദിന്റെ മോചനത്തിനായി കുടുബാംഗങ്ങള്‍ മുട്ടാത്ത വാതിലുകളില്ലായിരുന്നു.
ബ്രിട്ടാനിയ പോലും അതിശയിച്ച വളര്‍ച്ച
വന്‍കിട കോര്പറേറ്റുകളെ പോലും ലജ്ജിപ്പിച്ച വളര്ച്ചയായിരുന്നു പോംസി ബിസ്കറ്റിന്റെ ചരിത്രം. ദക്ഷിണ ഇന്തൃയിലെ ആദൃത്തെ റെഡി-ടു-ഈറ്റ് എക്സ്ട്രൂഡഡ് ലഘുഭക്ഷണം നിര്മ്മിക്കുന്ന ഏറ്റവും ആധുനികവും ഓട്ടോമാറ്റിക്ക് ഫുഡ് പ്രോസസ്സിംഗ് കമ്പനിയായി പോംസി വളര്ന്നത് ശരവേഗത്തിലായിരുന്നു.
1993ല്‍ തുടക്കമിട്ട അലക്സ് ആന്റ് പ്രസാദ് കമ്പനിയാണ് കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഫുഡ് മാനുഫാച്ചറിങ് കമ്പനിയായി പിന്നീട് മാറിയത്. നാട്ടിലും വിദേശത്തും നിരവധി ബിസിനസ്സ് സംരംഭങ്ങളുളള ഓച്ചിറ ചങ്ങന്‍കുളങ്ങര, ചെറുവാറയില്‍ വീട്ടില്‍ പോംസി രാജേന്ദ്രപ്രസാദ് ചങ്ങന്‍കുളങ്ങരയില്‍ ബിസ്‌കറ്റങ് കമ്പനി ആരംഭിക്കുന്നത്. 1993ല്‍ വലിയ പരസ്യങ്ങളും അത്യാധുനിക രീതിയിലുള്ള മിഷനറീസും ഉപയോഗിച്ചാണ് ബിസ്‌കറ്റ് കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്. ലഘുഭക്ഷണ വിതരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ബ്രിട്ടാണിയെ പോലും അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു പിന്നീട് പോംസി ബിസ്‌ക്ക്റ്റിനുണ്ടായിരുന്നത്.
പ്രതിമാസം 1500 മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള കമ്പനിയായി പിന്നീട് പോംസി പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് വളര്‍ന്നു. അത്യാധുനിക മിഷനറീസും സാങ്കേതിക വൈദഗ്ധ്യമുള്ള ഓപ്പറേറ്റര്‍മാരും എഞ്ചിനിയര്‍മാരും പോസിയിലേക്ക് എത്തി.വിദേശ രാജ്യങ്ങളിലേക്കും മലബാര്‍ ഭാഗങ്ങളിലേക്കും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി പോംസി പിന്നീട് കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2001 ആധുനിക വല്‍ക്കരിച്ച മിഷനറീസോടെ ഉല്‍പാദനം ഇരട്ടിയാക്കി.
ദുബായിലെ അജ്മാനില്‍ സുഹൃത്ത് അലക്സിനൊപ്പം ആരംഭിച്ച എസ്സ എഞ്ചിനീയറിംഗും മറൈന്‍ സര്‍വീസിലൂടെയാണ് ബിസിനസ് സാമ്പാജ്യത്തിന്റെ തുടക്കം.കപ്പല്‍ നന്നാക്കല്‍, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്നതിന് അജ്മാനില്‍ ആരംഭിച്ച കമ്പനി പിന്നീട് കഠിനാധ്വാനത്തിലൂടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 1200 ജീവനക്കാരുള്ള 120 കോടി രൂപയുടെ വിറ്റുവരവ് കമ്പനിയായി വികസിപ്പിച്ചെടുത്തു.
ദേശീയ പാക്കേജിംഗ് വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രതിമാസം 3000 ടണ്‍ കാര്‍ട്ടണ്‍ കാര്‍ഡ്ബോര്‍ഡുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുള്ള കമ്പനിയും മുന്നോട്ട് കൊണ്ടുപോയി. ഈ അവസരത്തിലാണ് സ്വന്തം നാട്ടില്‍ തൊഴില്‍ നല്‍കുന്ന പോംസി എന്ന ബിസ്‌കറ്റ് കമ്പനിയുമായി രാജേന്ദ്രപ്രസാദ് എത്തുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിസിനസ് പങ്കാളിയായ അലക്സ് പുറത്തിറങ്ങിയെങ്കിലും ഇന്നും പ്രസാദിന്റെ മോചനത്തിനായി ഇടപെടല്‍ വേണ്ടി വന്നത് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം കൊണ്ടു മാത്രമാണ്.
ദുബായി കോടതിയില്‍ തുക കെട്ടിവെച്ച് ഇറക്കിയാലും ഇന്ത്യയിലും നൂലാമാലകള്‍ ഏറെയാണ്. കടബാധ്യത മൂലം പ്രസാദിന്റെ ഉടമസ്ഥതിയുള്ള എല്ലാ കമ്പനിയും എസ്.ബിടി ബാധ്യതയായി കണ്ട് പിടിച്ചെടുത്തു. 1കോടി 65 ലക്ഷം രൂപ ബാധ്യതയായി എസ്.ബി.ടി പറയുമ്പോള്‍ 44 പ്രൊപ്പര്‍ട്ടികള്‍ പിടിച്ചെടുത്താണ് തിരിച്ചടി നല്‍കിയത്.
കോടികള്‍ വിലവരുന്ന പോംസിക്ക് വിലയിട്ടാതാകട്ടെ 6 30 കോടി രൂപയും.
2014 ഡിസംബര്‍ മുതല്‍ പോംസി രാജേന്ദ്രപ്രസാദ് ദുബായിലെ ജയിലിലില്‍ തുടരുകയായിരുന്നു. സി.ആര്‍ മഹേഷിന്റേയും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടേയും ശ്രമഫലമായി പ്രശ്നം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയതോടെ മോചനം അതിവേഗത്തിലായി.