LogoLoginKerala

നിക്ഷിപ്ത താല്പര്യക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; പാര്‍ട്ടി നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്ക്കാരിന്റെ ഭരണഘടന ലംഘനകള്ക്കും സ്വജന പക്ഷ പാതത്തിനും എതിരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല.തനിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാര് അസത്യം പ്രചരിപ്പിക്കുന്നു. മുന്നോട്ടുള്ള യാത്രയില് പിന്തുണ നല്കുന്ന കെപിസിസി പ്രസിഡന്റിനോട് നന്ദി ഉണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം:- കെ എസ് യു പ്രവര്ത്തകനായി ജീവിതം തുടങ്ങിയ ഞാന് നാളിതുവരെ നിരവധി വിഷയങ്ങളില് ഇടപെടുകയും കഴിയാവുന്ന വിധത്തില് അവയെ പൊതുസമൂഹത്തിനും പാര്ട്ടിക്കും ഗുണകരമാകുന്ന രീതിയില് പരിഹരിക്കുന്നതിനും ആത്മാര്ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. സമൂഹത്തിന്റെ …
 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണഘടന ലംഘനകള്‍ക്കും സ്വജന പക്ഷ പാതത്തിനും എതിരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല.തനിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ പിന്തുണ നല്‍കുന്ന കെപിസിസി പ്രസിഡന്റിനോട് നന്ദി ഉണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

കെ എസ് യു പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ ഞാന്‍ നാളിതുവരെ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും കഴിയാവുന്ന വിധത്തില്‍ അവയെ പൊതുസമൂഹത്തിനും പാര്‍ട്ടിക്കും ഗുണകരമാകുന്ന രീതിയില്‍ പരിഹരിക്കുന്നതിനും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സാധാരണക്കാരും ആശയറ്റവരും അശരണരുമായയാളുകള്‍ എന്റെ മുമ്പില്‍ കൊണ്ടുവരുന്ന വിഷയം നീതിയുക്തമായി അധികാര വര്‍ഗ്ഗത്തിന്റ മുമ്പില്‍ എത്തിക്കേണ്ടത് കര്‍ത്തവ്യമായാണ് കരുതുന്നത്.

ഭരണകൂടത്തിന്റ ഇടനാഴികളില്‍ നടക്കുന്ന അഴിമതിയുടെ നീക്കങ്ങള്‍ ജനാധിപത്യത്തിലെ യജമാനന്മാരായ പൊതു സമൂഹത്തെ അറിയിക്കുകയേന്നത് എന്റെ കടമയുമാണ്. രാഷ്ട്രീയത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുമ്‌ബോള്‍ അവയെ നോക്കി മിണ്ടാതിരിക്കാന്‍ ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകനെന്ന നിലക്ക് എനിക്ക് കഴിയില്ല. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് സന്ധി ചെയ്തു മുന്നോട്ടുപോകാനുള്ള അധാര്‍മികതയും സ്വായത്തമാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് എന്റെ ജീവനുള്ള കാലത്തോളം അതിനെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടം തുടരും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ എന്റെ പ്രസ്ഥാനം നിരവധി അവസരങ്ങളും സാധ്യതകളും നല്‍കിയിട്ടുണ്ട് അവയൊക്കെ നൂറുശതമാനം ആത്മാര്‍ഥതയോടെ സത്യസന്ധതയോടെ യാതൊരുവിധ ആരോപണങ്ങളും കേള്‍പ്പിക്കാതെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന ബോധ്യമാണ് മുന്നോട്ടുള്ള യാത്രയില്‍ എന്റെ ശക്തി.

പല ഘട്ടത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെയും, സഹപ്രവര്‍ത്തകരുടെയും, പാര്‍ട്ടി നേതാക്കന്മാരുടെയും പിന്തുണ യാത്രയ്ക്ക് താങ്ങായിരുന്നു. സങ്കുചിത താല്പര്യക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സത്യത്തിന്റെ കണികപോലുമില്ലാത്ത വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ സുഹൃത്തുക്കള്‍ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നത് അഴിമതി, സ്വജനപക്ഷപാത വിരുദ്ധ പോരാട്ടത്തെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാത്രം. സംഘടിത സൈബര്‍ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ പതറാത്ത അചഞ്ചല പെടാത്ത എന്നെ ഇതുപോലെ ഏതാനും മിനിറ്റുകളുടെ ആയുസ്സ് പോലുമില്ലാത്ത വാര്‍ത്തകള്‍ അലോസരപ്പെടുത്തുകയില്ലയെന്ന വസ്തുത നിങ്ങളില്‍ പലര്‍ക്കും അറിവുള്ളതാണ്. പുതുതലമുറയില്‍ വ്യാപിക്കുന്ന അരാഷ്ട്രീയ വാദത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്നത് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം.

ഭരണകൂടത്തിന്റ ഭരണഘടനാ വിരുദ്ധമായ എല്ലാ നീക്കങ്ങള്‍ക്കെതിരെയും, സത്യ പ്രതിജ്ഞ ലംഘനങ്ങള്‍ക്കെതിരെയും, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുമുള്ള പോരാട്ടത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ആരാലുമാവില്ല. അധ്വാനവര്‍ഗത്തിന്റെ പിന്തള്ളപ്പെട്ടവരുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ജനപക്ഷത്ത് നിന്നുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
ഈ യാത്രയില്‍ എന്റെ പാര്‍ട്ടി നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. നിഷിപ്ത താല്പര്യക്കാരുടെ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെപിസിസി പ്രസിഡണ്ട് സ സുധാകരന്‍ നല്‍കിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും, നിലപാടുകളിലൂടെ മുന്നോട്ടുപോകുന്നതിന്നും കരുത്ത് പകരുന്നതാണ്.

പൊതുസമൂഹത്തോട്…. നിങ്ങളുടെ നികുതിപ്പണം സംഘടിതമായി കൊള്ളയടിക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്‌ബോള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാവും മുമ്ബില്‍, കോണ്‍ഗ്രസുണ്ടാവും മുന്‍പില്‍.