LogoLoginKerala

ആരോപണത്തിന് പിന്നില്‍ വട്ടിപ്പലിശക്കാരിയായ സ്ത്രീ; പോക്‌സോ കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് അഞ്ജലി റിമാദേവ്

കൊച്ചി: നമ്പര് 18 ഹോട്ടല് ഉടമ റോയി വയലാറ്റ് പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് അഞ്ജലി റിമാദേവ്. താന് തെറ്റുകാരിയല്ലെന്ന വിശദീകരണവുമായി അഞ്ജലിയുടെ ഫെയ്സ് ബുക്ക് വീഡിയോ പുറത്തെത്തി. തനിക്കെതിരെ നീക്കം നടത്തുന്നതിനു പിന്നില് വട്ടിപ്പലിശക്കാരിയായ സ്ത്രീയാണെന്നാണ് അഞ്ജലിയുടെ ആരോപണം. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് റോയി വയലാട്ടിനൊപ്പം അഞ്ജലിയെയും പ്രതിചേര്ത്തിരുന്നു. പെണ്കുട്ടിയെ നമ്ബര് 18 ഹോട്ടലില് എത്തിച്ചത് അഞ്ജലിയാണെന്നായിരുന്നു ആരോപണം.പോക്സോ കേസിന് പിന്നാലെ റോയി ജെ വയലാട്ടിനെതിരെ പരാതിയുമായി കൂടുതല് പേര് രംഗത്തെത്തി. …
 

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റ് പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് അഞ്ജലി റിമാദേവ്. താന്‍ തെറ്റുകാരിയല്ലെന്ന വിശദീകരണവുമായി അഞ്ജലിയുടെ ഫെയ്‌സ് ബുക്ക് വീഡിയോ പുറത്തെത്തി.

തനിക്കെതിരെ നീക്കം നടത്തുന്നതിനു പിന്നില്‍ വട്ടിപ്പലിശക്കാരിയായ സ്ത്രീയാണെന്നാണ് അഞ്ജലിയുടെ ആരോപണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റോയി വയലാട്ടിനൊപ്പം അഞ്ജലിയെയും പ്രതിചേര്‍ത്തിരുന്നു. പെണ്‍കുട്ടിയെ നമ്ബര്‍ 18 ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നായിരുന്നു ആരോപണം.പോക്‌സോ കേസിന് പിന്നാലെ റോയി ജെ വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. റോയിയും കൂട്ടുപ്രതികളും മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് 9 പേര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ മോഡലുകള്‍ അപകടത്തില്‍പ്പെട്ട കേസിലെ പ്രധാന പ്രതകികൂടിയാണ്.

കഴിഞ്ഞദിവസം റോയി വയലാറ്റിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി ആണെന്ന രീതിയില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് അഞ്ജലി. ബിസിനസ് മീറ്റ് എന്ന പേരില്‍ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചെന്നായിരുന്നു പരാതി.

പെണ്‍കുട്ടിയെ അഞ്ജലി കുണ്ടന്നൂരിലെ ആഢംബര ഹോട്ടലില്‍ താമസിപ്പിച്ചു. റോയി വയലാറ്റിന്റെ സുഹൃത്തായ സൈജു തങ്കച്ചനെത്തി ആഡംബര കാറില്‍ രാത്രി നമ്പര്‍ 18 ഹോട്ടലിലേക്ക് കൊണ്ടുവന്നു എന്നുമാണ് പരാതിയില്‍ പറയുന്നു. ലൈംഗിക ചൂഷണം നടന്നാലും തുറന്നു പറയാതിരിക്കാന്‍ യുവതികളെ ഭീഷണിപ്പെടുത്തും. സമാന രീതിയില്‍ മറ്റു പരാതികളെന്തെങ്കിലും ഉയര്‍ന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

അഞ്ജലി ലഹരി ഉപയോഗിക്കാറുണ്ടെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. മോഡലുകളുടെ മരണത്തിന് ഏകദേശം ഒരാഴ്ച്ച മുന്‍പാണ് പരാതിക്കാരിയെ കൊച്ചിയിലെത്തിച്ചതെന്ന് പരാതിയില്‍ പറയുന്നത്.