LogoLoginKerala

പതിമൂന്ന്കാരന് പീഡനം, മനോരോഗ വിഭദ്ധന്‍ ഡോ.ഗിരീഷിന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

*പോക്സോ കേസില് ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായി തിരുവനന്തപുരം:പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസില് പ്രതിയായ മനോരോഗ വിദഗ്ദ്ധന് ഡോ.ഗിരീഷിന് (58) ആറ് വര്ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരംഅതിവേഗ സ്പെഷ്യല് കോടതി ജഡ്ജി ആര്.ജയകൃഷ്ണനാണ് വിധിച്ചത്. ഒരു വര്ഷം പിഴ അടച്ചില്ലെങ്കില് ആറ് മാസം കൂടുതല് ശിക്ഷ അനുഭവിക്കണം.പോക്സോ കേസില് ഡോക്ടറെ ശിക്ഷിക്കുന്നത് അദ്യമായിട്ടാണ്. 2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല് എന്ന സ്വകാര്യ ക്ലിനിക്കില് വെച്ചാണ് കേസിനാസ്പദമായ …
 

*പോക്‌സോ കേസില്‍ ഡോക്ടറെ ശിക്ഷിക്കുന്നത് ആദ്യമായി

തിരുവനന്തപുരം:പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ദ്ധന്‍ ഡോ.ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരംഅതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് വിധിച്ചത്. ഒരു വര്‍ഷം പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.പോക്‌സോ കേസില്‍ ഡോക്ടറെ ശിക്ഷിക്കുന്നത് അദ്യമായിട്ടാണ്.

2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പീഡനത്തിനിരയായ കുട്ടി പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് അദ്ധ്യാപകര്‍ പരാതി പറഞ്ഞിരുന്നു.ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.പ്രതി സ്‌കൂളില്‍ പലതവണ മനശാസ്ത്ര ക്ലാസ്സ് എടുക്കുന്നതിനാല്‍ അദ്ധ്യാപകര്‍ പ്രതിയെ കാണിക്കാന്‍ രക്ഷിതാക്കളോട് പറഞ്ഞു.

ഇതിനാലാണ് രക്ഷിതാക്കള്‍ കുട്ടിയുമായി പ്രതിയെ കാണിക്കാന്‍ എത്തിയത്.കുട്ടിയെ മാത്രമായിട്ടാണ് പ്രതി മുറിക്കുള്ളില്‍ ചികില്‍സയ്ക്കായി വിളിച്ചത്.ഒരു പസിള്‍ എടുത്ത് നല്‍കിയതിന് ശേഷം അത് അസംബിള്‍ ചെയ്യാന്‍ പറഞ്ഞു. അശ്ലീല വീഡിയോകള്‍ കാണാറുണ്ടോയെന്നും പ്രതി കുട്ടിയോട് ചോദിക്കുകയും സെക്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

സംസാരത്തിനിടയില്‍ പ്രതി പല തവണകളായി കുട്ടിയുടെകവിളില്‍ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് പിടിച്ച് തടവുകയും ചെയ്തു.ഇതില്‍ കുട്ടി ഭയന്നപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. തിരിച്ച് മടങ്ങവെ കുട്ടിഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്.വീട്ടുകാര്‍ ഉടനെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു.ചൈല്‍ഡ് ലൈനില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസില്‍ വിവരം അറിയിച്ചത്.

സംഭവത്തിന് ശേഷം കുട്ടിയുടെ മനോനില തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാന്‍ പറ്റില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നുണ്ട്. പ്രതി ഡോക്ടറായതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.ചികില്‍സയ്ക്ക് എത്തിയ മറ്റൊരു ആണ്‍ക്കുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരായ മറ്റൊരുകേസില്‍ വിചാരണ അടുത്ത മാസം തുടങ്ങും.വിവാഹിതയായ സ്ത്രീയേയും പീഡിപ്പിച്ച മറ്റൊരു കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.

പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. ഫോര്‍ട്ട് സി ഐയായിരുന്ന അജി ചന്ദ്രന്‍ നായരാണ് കേസ് അന്വെഷിച്ചത്.15 സാക്ഷികളും 17 രേഖകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.