LogoLoginKerala

നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി; നാളെ വീണ്ടും വാദം ; തിങ്കളാഴ്ച്ച അന്തിമ വിധി?

കൊച്ചി: നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ വീണ്ടും മാറ്റി. നാളെ വീണ്ടും വാദം തുടരും. വാദപ്രതിവാദങ്ങള് രണ്ട് ദിവസമായി തുടര്ന്നതിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥന് മുന്കൂര് ജാമ്യ ഹര്ജി വീണ്ടും മാറ്റിയത്.വാശിയേറ വാദ പ്രതിവാദങ്ങള്ക്ക് ശേഷമാണ് കേസ് വീണ്ടും നാളെ വീണ്ടും കോടതി കേള്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് പദ്ധതിയിട്ടതിന്റെ തെളിവുകള് കയ്യിലുണ്ടെന്ന സുപ്രധാനപ്പെട്ട വാദമായിരുന്നു ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് നടത്തിയത്. പ്രതികളുടെ കൈയ്യില് ഏഴില് കൂടുതല് ഫോണുകളുണ്ട്. പ്രതികളെ കസ്റ്റഡിയില് ലഭിച്ചാല് മാത്രമേ അത് …
 

കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. നാളെ വീണ്ടും വാദം തുടരും. വാദപ്രതിവാദങ്ങള്‍ രണ്ട് ദിവസമായി തുടര്‍ന്നതിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വീണ്ടും മാറ്റിയത്.വാശിയേറ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കേസ് വീണ്ടും നാളെ വീണ്ടും കോടതി കേള്‍ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്ന സുപ്രധാനപ്പെട്ട വാദമായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നടത്തിയത്.

പ്രതികളുടെ കൈയ്യില്‍ ഏഴില്‍ കൂടുതല്‍ ഫോണുകളുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ അത് കണ്ടെത്താന്‍ സാധിക്കുകയുള്ളു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിഭാഗം വാദങ്ങളെ പൊളിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. പ്രോസിക്യൂഷന്‍ പറഞ്ഞ് പഠിപ്പിച്ച സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്ന് പ്രോസിക്യൂഷന്‍ വാദിച്ചതോടെ കേസില്‍ പ്രതിഭാഗത്തിനായി ഹാജരായ രാമന്‍പിള്ളയുടെ വാദം പൊളിയുകയാണ്.കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ എഫ്.ഐ.ആര്‍ ഇട്ടത്.

ക്രൈംബ്രാഞ്ചിന് ഗൂഡാലോചനയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചത്. ബാലചന്ദ്രകുമാറാണ് കേസില്‍ ഗൂഡാലോചന നടത്തിയതെന്ന രാമന്‍പിള്ളയുടെ വാദവും പൊളിച്ചാണ് ഇന്ന് പ്രോസിക്യൂഷന്റെ മറുവാദം തുടങ്ങിയത്.ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നായിരുന്നു ദിലീപ് ഇന്നലെ വാദിച്ചത്.പക്ഷേ ശക്തമായ തെളിവുകള്‍ നിരത്തിയാണ് ദിലീപിന് കേസില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദം നിരത്തുന്നത്. ഗൂഡാലോചനയ്ക്ക് സാക്ഷിയായ വ്യക്തിയാണ് ബാലചന്ദ്രകുമാര്‍.

നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപ് തന്ത്രമൊരുക്കിയെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നത്. പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ വാദിച്ചത്.

കൊല്ലാനുള്ള നിര്‍ദേശം തെളിവുകളില്‍

കൊല്ലാനുള്ള നിര്‍ദേശമായിരുന്നു തെളിവുകളിലെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. പ്രതി പറഞ്ഞത് ശാപവാക്കുകളല്ല. കൃത്യമായി പണികൊടുക്കണം എന്ന തരത്തില്‍ തന്നെയാണ് പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരെ പൂട്ടുമെന്ന് ദിലീപ് സലീമിനോട് പറഞ്ഞു. ആലുവയിലെ വ്യവസായി സലീമിന്റെ മൊഴി നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചത്. നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് ഈ പ്രതികള്‍ക്കുള്ള പ്രത്യേകത എന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയ സലീമിന് 50 ലക്ഷം ദിലീപ് വാഗ്ദാനം ചെയ്തു. ഒരു ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തുന്നത്, വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നത്. ആരോപണങ്ങള്‍ ഗൗരവതരം, ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ക്രൈംബ്രാഞ്ചിന്റെ താത്പര്യം ദുരുദ്ദേശപരമല്ല

കേസില്‍ ക്രൈംബ്രാഞ്ചിന്റെ താത്പര്യം ദുരുദ്ദേശപരമല്ലെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിക്കുന്നത്. സമാനതയില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഭയം ഇല്ലെന്ന് ഡിജിപി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട് ,ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കില്ല. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കണമെന്നും ഡി.ജി.പി വാദിച്ചു.

ബൈജു പൗലോസിന് സാക്ഷിയായ ബാലചന്ദ്രകുമാറമായി യാതൊരു മുന്‍ പരിചയവുമില്ല.ദിലീപിന് ജാമ്യത്തിന് എങ്ങനെ അര്‍ഹത നേടും. ഗൂഢാലോചനയ്ക്ക് സാക്ഷിയുള്ള കേസായതിനാല്‍ തന്നെ ബാലചന്ദ്രകുമാര്‍ വിശ്വാസനീയമായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചത്.