LogoLoginKerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍; ആറു മന്ത്രിമാര്‍ ഔദ്യോഗിക വാഹനം തിരികെ നല്‍കി

കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് രണ്ടു മീറ്റര് അകലത്തില് ഇവര്ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സെന്ട്രല് സ്റ്റേഡിയത്തില് വിശാലമായ പന്തല് നിര്മിക്കും. തിരുവനന്തപുരം: പിണറായി വിജയന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് മൂന്നരയ്ക്ക് സെന്ട്രല് സ്റ്റേഡിയത്തില് നടക്കുമ്പോള് 750 പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് രണ്ടു മീറ്റര് അകലത്തില് ഇവര്ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സെന്ട്രല് സ്റ്റേഡിയത്തില് വിശാലമായ പന്തല് നിര്മിക്കും. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്, പുതിയ മന്ത്രിമാരുടെ …
 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ നിര്‍മിക്കും.

തിരുവനന്തപുരം: പിണറായി വിജയന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ 750 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ നിര്‍മിക്കും.

പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണ് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

പഴയ മന്ത്രിസഭ തുടരുന്നുണ്ടെങ്കിലും മന്ത്രിമാരില്‍ പലരും അപൂര്‍വ്വമായി മാത്രമേ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ എത്തുന്നുള്ളൂ. ആറു മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ നല്‍കി കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക ശേഷം ഈ വാഹനങ്ങളിലാവും പുതിയ മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി പോകുക.