കൊല്ലത്ത് അയൽവാസി യുവതിയെ കുത്തികൊലപ്പെടുത്തി
കൊല്ലം: ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. മലിനജലം ഒഴുക്കുന്നതിലെ തര്ക്കത്തെ തുടര്ന്ന് കൊല്ലത്ത് പെണ്കുട്ടിയെ കുത്തികൊലപ്പെടുത്തി. ഉളിയക്കോവില് സ്വദേശിനി അഭിരാമിയാണ് (24) കൊല്ലപ്പെട്ടത്. അയല്വാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കുത്തിയത്.
ഉമേഷിന്റെ വീട്ടില്നിന്ന് മലിനജലം ഒഴുക്കിവിടുന്ന പതിവുണ്ടായിരുന്നു. ഇതിന്റെ പേരിൽ അഭിരാമിയുടെ വീട്ടുകാരും ഉമേഷ് ബാബുവിന്റെ വീട്ടുകാരും തമ്മില് തര്ക്കം നിലനിന്നിരുന്നു.
അഭിരാമിയുടെ അമ്മയ്ക്കും ആക്രമണത്തില് പരിക്കേറ്റതായി അയല്ക്കാര് പറഞ്ഞു. ആദ്യം അഭിരാമിയുടെ അമ്മയ്ക്കാണ് കുത്തേറ്റത്. പിന്നീട് തടയാൻ ചെന്ന അഭിരാമിക്കും കുത്തേല്ക്കുകയായിരുന്നു. അഭിരാമിക്കു വയറ്റിലും അമ്മയ്ക്ക് കഴുത്തിനുമാണ് കുത്തേറ്റത്.
ആക്രമണത്തിനിടെ ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റിഡിയില്‍ എടുത്ത ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഉമേഷ് ബാബുവിന്റെ കുടുംബാംഗങ്ങളായ രണ്ട് സ്ത്രീകളെ കൂടി പ്രതികളാക്കിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.