LogoLoginKerala

അനുവാദമില്ലാതെ ഭാഗ്യലക്ഷ്മിയും കൂട്ടാളികളുമെത്തിയത് മോഷണത്തിന്; വിജയ് പി നായര്‍

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോകള് നിര്മ്മിച്ച യൂട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റെയും ജാമ്യാപേക്ഷയില് ഹൈക്കോടതിയില് വാദം തുടങ്ങി. അനുവാദം ഇല്ലാതെ തന്റെ മുറിയില് എത്തി മൂവരും അക്രമം നടത്തുകയായിരുന്നെന്ന് വിജയ് പി നായര് കോടതിയില് പറഞ്ഞു. മോഷണശ്രമത്തോടെയാണ് മൂവരും എത്തിയത്. നിയമം കൈയ്യിലെടുക്കാന് ഇവര്ക്ക് അവകാശം ഇല്ലെന്നും വിജയ് പി നായര് പറഞ്ഞു. മുറിയിലെ ദൃശ്യങ്ങള് വിജയ് പി നായര് കോടതിയില് ഹാജരാക്കി. നേരത്തെ …
 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോകള്‍ നിര്‍മ്മിച്ച യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അനുവാദം ഇല്ലാതെ തന്റെ മുറിയില്‍ എത്തി മൂവരും അക്രമം നടത്തുകയായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ പറഞ്ഞു.

മോഷണശ്രമത്തോടെയാണ് മൂവരും എത്തിയത്. നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ലെന്നും വിജയ് പി നായര്‍ പറഞ്ഞു. മുറിയിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ കോടതിയില്‍ ഹാജരാക്കി.

നേരത്തെ കേസ് പരിഗണിക്കവെ, നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന വിമര്‍ശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചിരുന്നത്. മര്‍ദ്ദിച്ചിട്ട് ജയിലില്‍ പോകാന്‍ ഭയം കാണിക്കുന്നതെന്തിനാണ്. നിയമം കൈയ്യിലെടുത്തതിനു ശേഷം ഭവിഷ്യത്തുകള്‍ നേരിടാന്‍ ഭയമെന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. .

യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഓഗസ്റ്റ് 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ വിജയ് പി നായരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്‌ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു, സാധനങ്ങള്‍ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്.