കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ തള്ളി സൗദി അറേബ്യ
റിയാദ് | കശ്മീര് വിഷയത്തില് ഗള്ഫ് നാടുകള് ഒന്നടങ്കം പാക്കിസ്ഥാനെ തള്ളുന്നു. പാക്കിസ്ഥാൻ കോണ്സുലേറ്റില് കശ്മീര് വിഷയത്തില് ഇന്ത്യയ്ക്കെതിരെ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക് സൗദി അനുമതി നിഷേധിച്ചു. റിയാദിലും ജിദ്ദയിലും ഈ മാസം 27ന് കരിദിനം ആചരിക്കാനാണ് പാകിസ്താന് സൗദിയുടെ അനുമതി തേടിയത്.
സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറന്സിയിലെ ലോക ഭൂപടത്തില് കശ്മീര് പാക്കിസ്ഥാന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയത് എന്നത് നയ വ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി വ്യാഖാനിക്കുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി വിവിധ വിഷയങ്ങളില് പാക്കിസ്ഥാനുമായി അഭിപ്രായ വ്യത്യാസത്തിലാണ് സൗദി അറേബ്യ. ആ അഭിപ്രായ വ്യത്യാസങ്ങള്‍ സൗദി-പാക് നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി ഇന്ത്യയ്‌ക്കെതിരായ വികാരം ഉയര്‍ത്തുക എന്നത് എല്ലാ കാലത്തും പാക്കിസ്ഥാൻ സ്വീകരിച്ചിരുന്ന നിലപാടാണ്. എന്നാല്‍ ആ നിലപാടിന് ഇനിയങ്ങോട്ട് സൗദി അറേബ്യ പിന്തുണ നല്‍കുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
പാക്കിസ്ഥാൻ തുര്‍ക്കിയുമായി അടുക്കുന്നതും സൗദി അറേബ്യയെ പ്രകോപിക്കുന്നുണ്ട് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.