LogoLoginKerala

സ്വര്‍ണ്ണം കടത്തിയത് ശിവശങ്കറിന്റെ സഹായത്തോടെ; ഇഡി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ ഡിപ്ലോമാറ്റിക്ക് ബാഗ് വിട്ടുകിട്ടാൻ എം ശിവശങ്കര് കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിറ്റ് അറസ്റ്റ് മെമ്മോയില് പരാമര്ശം. സ്വര്ണക്കടത്ത് കേസില് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരമാണ് കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും അറസ്റ്റ് മെമ്മോയില് പറയുന്നു. ശിവശങ്കര് സെപ്തംബര് 15ലെ ചോദ്യം ചെയ്യലില് ഇത് സമ്മതിച്ചിരുന്നുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അന്വേഷണത്തോട് സഹകരിച്ചില്ലായെന്നതടക്കമുള്ള ഗുരുതര പരാമര്ശങ്ങളാണ് നിലനില്ക്കുന്നത്. ഇതെല്ലാം …
 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ ഡിപ്ലോമാറ്റിക്ക് ബാഗ് വിട്ടുകിട്ടാൻ എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിറ്റ് അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരമാണ് കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ശിവശങ്കര്‍ സെപ്തംബര്‍ 15ലെ ചോദ്യം ചെയ്യലില്‍ ഇത് സമ്മതിച്ചിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ഇതിന് പുറമേ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും അന്വേഷണത്തോട് സഹകരിച്ചില്ലായെന്നതടക്കമുള്ള ഗുരുതര പരാമര്‍ശങ്ങളാണ് നിലനില്‍ക്കുന്നത്. ഇതെല്ലാം തന്നെ ഈ കേസുമായി ബന്ധമുള്ളതാണെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

21 തവണ സ്വര്‍ണ്ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ചാറ്റേര്‍ഡ് അക്കൗണ്ടിനേയും ചോദ്യം ചെയ്യാനാണ് തീരുമാനം. ശിവശങ്കറിന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക. ശിവശങ്കറിന്റെ കോവിഡ് ഫലം നെഗറ്റീവാണ്. അദ്ദേഹത്തെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും.