നടിയെ ആക്രമിച്ച കേസ്; മറ്റൊരു കോടതിയിലേക്ക് മാറ്റണം
നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം ഇന്നലെ പ്രോസിക്യൂഷന് അഡീഷണല് സെഷന്സ് കോടതിയില് അറിയിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്ക്കായി ഇന്നലെ നടി കാവ്യാ മാധവനും ബന്ധുക്കളും നടനും ഗായകനും സംവിധായകനുമായ നാദിര്ഷയും കോടതിയില് ഹാജരായിരുന്നിട്ടും പ്രോസിക്യൂഷന് വിചാരണയ്ക്കെത്തിയിരുന്നില്ല.
Also See: കണ്ടാലും കേട്ടാലും മതിവരാത്ത ആനക്കഥകൾ വീണ്ടുമെത്തുന്നു
വിചാരണക്കോടതിയ്ക്കെതിരെ ഈ മാസം 15നാണ് പ്രോസിക്യൂഷന് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കോടതി പക്ഷപാതപരമായി പൊരുമാറുന്നുവെന്നും കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ ഇരയായ നടിയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിക്കുകയായരുന്നു.
Also See: പ്രഥമ ഐവി ശശി ഫിലിം അവാർഡ് 2020; പ്രഖ്യാപനം ഒക്ടോബർ 24ന്
നാല് സെഷനിലും സാക്ഷിവിസ്താരത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് കേസ് അനിശ്ചിതത്വത്തിലാകാന്‍ കാരണമാകുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടെന്നാണ് വിചാരണക്കോടതി ചൂണ്ടിക്കാണിച്ചിരുന്നത്.
Also See: മൊഴിയിൽ കുടുങ്ങി ബിനീഷ് കോടിയേരി
കേസ് പരിഗണിക്കുന്ന ജഡ്ജിനെ മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ സുരേശന്‍ നല്‍കിയ അപേക്ഷയിലുണ്ട്.
Also See: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ