മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന് അംഗീകാരം
പിഎസ്സിയുടെ നിയമനങ്ങളില് മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാര്ക്ക് സംവരണം അനുവദിക്കാനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.
Also Read: മൊഴിയിൽ കുടുങ്ങി ബിനീഷ് കോടിയേരി
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പത്ത് ശതമാനത്തിന് പിഎസ്സിയില് സംവരണം നല്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
Also Read: സ്വപ്നയെ കുടുക്കി സന്ദീപ് നായരുടെ മൊഴി
സാമ്പത്തിക സംവരണം നിലവിലുള്ള സംവരണവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് സര്ക്കാര് വാദം. ഓപ്പണ് ക്വാട്ടയിലെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെയ്ക്കുക.
Also Read: ഭാഗ്യലക്ഷമിയുടെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് തമ്പാനൂര് പോലീസ്
മുന്നാക്ക വിഭാഗങ്ങളിലെ നാലുലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടാകും.
Also Read: സ്വപ്ന സുരേഷിന്റെ വിദേശയാത്രകളുടെ രേഖകള്‍ പുറത്ത്
ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്ന് 10 ശതമാനം സാമ്പത്തികസംവരണത്തിന് നീക്കിവെയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് പിഎസ്‌സി അംഗീകാരം നല്‍കിയിരുന്നു. സംവരണം നടപ്പിലാക്കാന്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ആ സമയം മുന്‍പുതന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍ കമ്മീഷനെ നിയമിച്ചിരുന്നു.
Also Read: ഞാൻ മരിച്ചാൽ ഉത്തരവാദി രഞ്ജു രഞ്ജിമാർ; സജ്‌ന ഷാജിയുടെ വീഡിയോ