ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ പിണറായിക്ക് ധൈര്യമില്ല: കെ.സുരേന്ദ്രന്‍
ഒരു കോടി രൂപ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്കിയെന്ന ബിജു രമേശിന്റെ ആരോപണം അന്വേഷിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര് ആദ്യവാരം
വി.എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ.ബാബുവിന് 50 ലക്ഷം രൂപയും കെ.പി.സി.സി ഓഫീസില് രണ്ട് കോടിയും നല്കിയെന്ന ബിജു രമേശിന്റെ ആരോപണം ഗൗരവതരമാണ്. കേരളത്തില് ഇടത് വലത് മുന്നണികള്‍ പരസ്പരം അഴിമതികള്‍ മൂടിവെക്കുകയാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ഒരു കേസും വിജിലന്‍സിന് തെളിയിക്കാനാവാത്തത് ഇതു കൊണ്ടാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read: സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനിൽ
പാലാരിവട്ടം കേസും ബാര്‍കോഴ കേസും അട്ടിമറിക്കപ്പെട്ടത് പരസ്പര സഹകരണത്തിന്റെ തെളിവാണ്. അഴിമതിയില്‍ മൂക്കോളം മുങ്ങികുളിച്ച പിണറായി വിജയന് എങ്ങനെയാണ് യു.ഡി.എഫിന്റെ കാലത്തെ അഴിമതി അന്വേഷിക്കാനാവുകയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കേരളപിറവി ദിനത്തില്‍ കേരളത്തിന്റെ തെരുവോരത്ത് ഓരോ 50 മീറ്റര്‍ വ്യത്യാസത്തിലും അഞ്ച് വീതം പ്രവര്‍ത്തകരെ അണിനിരത്തി ബി.ജെ.പി നില്‍പ്പുസമരം നടത്തും.
Also Read: ബിനീഷ് കോടിയേരി ഹാജരായില്ല; കടുത്ത നടപടിക്കൊരുങ്ങി ഇ ഡി
തദ്ദേശ തെരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അവിശുദ്ധ സഖ്യം തുടങ്ങി കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവാദസ്വഭാവമുള്ള സംഘടനകളെ യു.ഡി.എഫ് ഒപ്പംകൂട്ടുകയാണ്. സി.പി.എമ്മാകട്ടെ ജലീലിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഗീയ ശക്തികളെയും അണിനിരത്തുകയാണ്. രണ്ട് മുന്നണികളും മതതീവ്രവാദികളെ മത്സരിച്ച് പ്രീണിപ്പിക്കുകയാണ്. ഇവര്‍ക്കെതിരായ ജനപക്ഷ രാഷ്ട്രീയമാണ് ദേശീയ ജനാധിപത്യസഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: വിവാഹവും ആഘോഷങ്ങളും; കേരളത്തിൽ വന്‍തോതില്‍ കോവിഡ് വ്യാപനം